ഈ ജന്മമിനിയെനിയ്ക്ക്മുന്നിൽ
തുറക്കുമോ കണ്ണാ..
ഗുരുപവനപുരിതൻ ശ്രീലകവാതിൽ..
" ഗുരുവായൂരമ്പലനടയിൽ..ഒരുദിവസം ഞാൻ പോകും..
ഗോപകുമാരനെക്കാണു"* മെന്നാശിച്ച്പാടിയതെന്തേ നീ കേട്ടില്ല..?
അകക്കണ്ണിലാക്കിയെന്നുമെനിക്ക് കണികണ്ടുണരാ -
നൊരൊളിയെങ്കിലും... നിന്നെക്കണ്ടെൻഗാനാർച്ചകളാ..
പാദാരവിന്ദങ്ങളിൽ പുഷ്പാഞ്ജലികളായാൽ...
പുണ്യമായ്..സുകൃതമായ്..ജന്മസാഫല്യമായ്..
നിൻകോമളരൂപവുമാ കളിചിരികളാലുമെന്നന്തരംഗ -
മെത്രയെത്ര ലക്ഷാർച്ചനകളുരുൾക്കഴിച്ചു...
കൺമുന്നിലുണ്ടെങ്കിലുമൊന്നുകാണാനാവുന്നില്ലയെന്നെന്റെ ഗദ്ഗദങ്ങൾ...
മുറജപങ്ങളായ്..കോടിയർച്ചനകളായ്..കലശങ്ങളായ്..
പൊന്നിൻചിലങ്കകെട്ടിയ നിൻ തൃപ്പാദങ്ങളെപുണർന്ന -
പ്രദക്ഷിണപഥത്തിലെ പദരേണുക്കളിലൊരു..
ശയനപ്രദക്ഷിണമെനിയ്ക്കായാൽ..
ശീവേലിയായ്..കൃഷ്ണനാട്ടമായ്..സപ്താഹമായ്..
ജീവിതരഥമുരുട്ടിമുന്നേറുമ്പോളെൻവീഥിയിൽ..
തെളിയുന്നവെളിച്ചമായെന്നുമെ- ന്നരികിലുണ്ടങ്കിലും..
ഒരുനോക്കങ്ങുവന്നൊന്നുകാണാൻ..ഉള്ളിൽ കൊതിച്ചമോഹ -
മണയാനിനിയെന്തുചെയ്..വൂ..!
* കടപ്പാട്.
ഒതേനന്റെ മകൻ എന്ന ചലച്ചിത്രത്തിലെ വയലാർ രാമവർമ്മ യുടെ വരികൾ.
നൂറുകണക്കിന് ഗുരുവായൂരപ്പന്റെ ഭക്തിഗാനങ്ങൾ ആലപിച്ച യേശുദാസിന് ഇതുവരെ ഗുരുവായൂരപ്പനെ ദർശിക്കാൻ സാധിയ്ക്കാത്തതിൽ അദ്ദേഹത്തിനുണ്ടായേക്കാവുന്ന പരിഭവം കവിയുടെ ഭാവനയിൽ.