Advertisment

2 വർഷത്തെ പക; വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 16 കാരൻ അറസ്റ്റിൽ

New Update

publive-image

Advertisment

ഭോപ്പാൽ: മധ്യപ്രദേശിൽ വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 16 കാരൻ അറസ്റ്റിൽ. റേവാ ജില്ലയിലെ കൈലാശ്പൂരിയിലാണ് സംഭവം. 58-കാരിയായ വീട്ടമ്മയെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കൊല്ലപ്പെട്ട സ്ത്രീയുടെ വീട്ടിൽ സ്ഥിരമായി ടിവി കാണാൻ വന്നിരുന്നയാളാണ് 16 കാരൻ. 2 വർഷം മുമ്പ് ഇവരുടെ വീട്ടിൽ നിന്ന് ഫോൺ കാണാതാവുകയും ഇത് മോഷ്ടിച്ചത് 16 കാരനാണെന്ന് വീട്ടുകാർ ആരോപിച്ചിരുന്നു. നാട്ടുകാർക്കിടയിലും ഈ സംഭവമറിഞ്ഞതോടെ 16 കാരന് സ്ത്രീയുടെ കുടുംബത്തോട് പകതോന്നിയിരുന്നു.

പ്രതികാരം ചെയ്യാൻ തക്കം പാർത്തിരിക്കുകയായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഭർത്താവും മകനും വീടിനു പുറത്തുപോയെന്ന് മനസ്സിലാക്കിയ 16 കാരൻ അതിക്രമിച്ച് വീട്ടിൽ കയറുകയും മൽപിടുത്തത്തിലൂടെ വീട്ടമ്മയെ കീഴ്പ്പെടുത്തി. ബഹളം വെച്ചപ്പോൾ വായിൽ പ്ലാസ്റ്റിക് കവറും തുണിയും തിരുകി മർദ്ദിച്ചു. പ്ലാസ്റ്റിക് കവർ കൊണ്ട് മുഖം മൂടുകയും കയറും ഇലക്‌ട്രിക് വയറുകളും ഉപയോഗിച്ച് വരിഞ്ഞ് മുറുക്കിക്കെട്ടി വലിച്ചിഴച്ച് കൊട്ടിടത്തിന്‍റെ മറ്റൊരു ഭാഗത്തേക്ക് കൊണ്ടുപോയി.

അവിടെ ഒരു വാതിലിൽ സ്ത്രീയെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. ശ്വാസംമുട്ടിച്ച് അവശയാക്കി ക്രൂരമായി ബലാത്സംഗം ചെയ്തു. സ്വകാര്യ ഭാഗങ്ങളിൽ വടി കുത്തിക്കയറ്റി പരിക്കേൽപ്പിക്കുകയും അരിവാൾ കൊണ്ട് കളുത്തിലും നെഞ്ചിലും കൈകളിലും പരിക്കേൽപ്പിച്ചിരുന്നു. വീട്ടമ്മയുടെ മരണം ഉറപ്പാക്കിയ ശേഷം ഇവരുടെ വീട്ടിൽ നിന്ന് 1000 രൂപയും സ്വർണാഭരണങ്ങളും കവർന്നാണ് പ്രതി രക്ഷപ്പെട്ടത്.

വീട്ടുകാരുടെ സംശയ പ്രകടനത്തിൽ അയൽവാസിയായ 16 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് കൊലപാതകം പുറത്തുവന്നത്. കൊലപാതകം, ബലാത്സംഗം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്ത 16 കാരനെ ജുവനൈൽ ഹോമിലേക്ക് മാറ്റി.

Advertisment