/sathyam/media/post_attachments/oWl8iZegkbQD05UtZuZ7.jpg)
ഡൽഹി: മൂന്നു സൈനിക വിഭാഗങ്ങളിൽ രാജ്യത്തിന്‍റെ വിവിധ കേന്ദ്രങ്ങളിലായി അടിസ്ഥാന പരിശീലനം ആരംഭിച്ച അഗ്നിവീരന്മാരുടെ ആദ്യ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദൂര ദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു.
പുതപാത വെട്ടിത്തെളിക്കുന്ന അഗ്നിപഥ് പദ്ധതിയുടെ ആദ്യ സംഘമായതിന് ഈ അഗ്നിവീരന്മാരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഈ പരിവർത്തന നയം നമ്മുടെ സായുധ സേനകൾക്കു കരുത്തേകുന്നതിലും ഭാവിയിലേക്ക് അവരെ സജ്ജരാക്കുന്നതിലും മാറ്റം വരുത്തും. യുവ അഗ്നിവീരന്മാർ സായുധ സേനകൾക്കു കൂടുതൽ യുവത്വമേകുമെന്നും സാങ്കേതിക വൈദഗ്ധ്യം പകരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അഗ്നിവീരന്മാരുടെ സാധ്യതകൾ ഉയർത്തിക്കാട്ടിയ അദ്ദേഹം, രാജ്യത്തിന്‍റെ പതാക എപ്പോഴും ഉയർത്തിപ്പിടിക്കുന്ന സായുധ സേനകളുടെ ധീരതയുടെ പ്രതിഫലനമാണ് അവരുടെ മനോഭാവമെന്നും പറഞ്ഞു. ഈ അവസരത്തിലൂടെ അവർ നേടുന്ന അനുഭവം ജീവിതത്തിന് അഭിമാനകരമാകും.
നവ ഇന്ത്യ നവോന്മേഷം നിറഞ്ഞതാണ്. നമ്മുടെ സായുധ സേനകളെ നവീകരിക്കാനും സ്വയംപര്യാപ്തമാക്കാനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. 21ാം നൂറ്റാണ്ടിൽ യുദ്ധ രീതി മാറിക്കൊണ്ടിരിക്കുകയാണ്.
ശാരീരിക ഇടപെടൽ ആവശ്യമില്ലാത്ത യുദ്ധത്തിന്‍റെ പുതിയ രീതികളെക്കുറിച്ചും സൈബർ വെല്ലുവിളികളെക്കുറിച്ചും ചർച്ച ചെയ്ത അദ്ദേഹം, നമ്മുടെ സായുധസേനകളിൽ സാങ്കേതികമായി പുരോഗമിച്ച സൈനികർക്കു പ്രധാന പങ്കു വഹിക്കാനാകുമെന്നും ചൂണ്ടിക്കാട്ടി.
വിശേഷിച്ച്, ഇന്നത്തെ തലമുറയിലെ യുവാക്കൾക്ക് ഈ സാധ്യതയുണ്ടെന്നും അതിനാൽ വരും കാലങ്ങളിൽ നമ്മുടെ സായുധസേനകളിൽ അഗ്നിവീരന്മാർ പ്രധാന പങ്കു വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പദ്ധതി സ്ത്രീകളെ കൂടുതൽ ശാക്തീകരിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. വനിതാ അഗ്നിവീരർ നാവിക സേനയ്ക്ക് അഭിമാനം പകരുന്നു. അതിൽ ഏറെ സന്തോഷമുണ്ട്. മൂന്നുസേനകളിലും വനിതാ അഗ്നിവീരരെ കാണാൻ താൻ ആഗ്രഹിക്കുന്നു.
സിയാച്ചിനിലെ വനിതാ സൈനികരുടെയും ആധുനിക യുദ്ധവിമാനങ്ങൾ പറത്തുന്ന വനിതകളുടെയും ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി സ്ത്രീകൾ എങ്ങനെയാണു സായുധ സേനകളെ നയിക്കുന്നതെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.
വിവിധ പ്രദേശങ്ങളിൽ നിയമനം ലഭിക്കുന്നത് അവർക്കു വൈവിധ്യമാർന്ന അനുഭവങ്ങൾ ലഭിക്കാൻ അവസരമൊരുക്കും. വിവിധ ഭാഷകളെക്കുറിച്ചും വ്യത്യസ്ത സംസ്കാരങ്ങളെക്കുറിച്ചും ജീവിതരീതികളെക്കുറിച്ചും പഠിക്കാൻ ശ്രമിക്കണം. കൂട്ടായ പ്രവർത്തനവും നേതൃപാടവവും അവരുടെ വ്യക്തിത്വത്തിനു പുതിയ മാനമേകും.
തെരഞ്ഞെടുത്ത മേഖലകളിൽ അവരുടെ കഴിവുകൾ മെച്ചപ്പെടുത്താനും അതേസമയം പുതിയ കാര്യങ്ങൾ പഠിക്കുന്നതിൽ ജിജ്ഞാസ നിലനിർത്താനും സാധിക്കണം. യുവാക്കളും അഗ്നിവീരന്മാരും കഴിവുറ്റവരാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ രാജ്യത്തിനു നേതൃത്വം നൽകുന്നത് അവരാകും- പ്രധാനമന്ത്രി പറഞ്ഞു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വിവിധ സേനാ തലവന്മാർ എന്നിവരും ഓൺലൈനായി ചടങ്ങിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us