ആസ്റ്റര്‍ മെഡ്‌സിറ്റി സ്‌ട്രോക്ക് ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു

New Update

publive-image

Advertisment

കൊച്ചി: ലോക സ്‌ട്രോക്ക് ദിനത്തിന്റെ ഭാഗമായി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് എനേബിള്‍ഡ് കോമ്പ്രഹെന്‍സീവ് സ്‌ട്രോക്ക് യൂണിറ്റിന് കീഴില്‍ സ്‌ട്രോക്ക് ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു. കേരള ഹൈകോടതി ജെസ്റ്റിസ് ഗോപിനാദ് പി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

ഓരോ നിമിഷം വൈകും തോറും രോഗിയുടെ ജീവന് ഭീഷണി വര്‍ദ്ധിക്കുന്ന രോഗാവസ്ഥയാണ് സ്‌ട്രോക്ക്. രോഗം തിരിച്ചറിഞ്ഞ് സ്‌ട്രോക്ക് ചികിത്സ ലഭ്യമായ ആശുപത്രിയിലേക്ക് എത്തിച്ചേരുന്നത് വരെയുള്ള സമയം രോഗിയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. ഈ സാഹചര്യത്തില്‍ അനിവാര്യമായ ചികിത്സ ലഭ്യമാവുകയാണെങ്കില്‍ കൂടുതല്‍ പ്രത്യാഘാതങ്ങളെ ഒഴിവാക്കാന്‍ സാധിക്കും.

സമീപ ആശുപത്രിയില്‍ നിന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ എത്തിച്ചേരാനെടുക്കുന്ന സമയത്തിനുള്ളില്‍ തന്നെ പ്രത്യേകം സജ്ജീകരിച്ച സ്‌ട്രോക്ക് ആംബുലന്‍സില്‍ നിന്ന് രോഗിക്ക് ആവശ്യമായ പരിചരണം ലഭ്യമാകും.

അടിയന്തര ചികിത്സ നല്‍കുവാനാവശ്യമായ ചികിത്സാ ഉപകരണങ്ങളും മരുന്നുകളും, സ്‌ട്രോക്ക് ചികിത്സയില്‍ പ്രത്യേക വൈദഗ്ദ്ധ്യം കരസ്ഥമാക്കിയ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ള ജീവനക്കാരും ഈ ആംബുലന്‍സില്‍ ഉണ്ടാകും. 'കേരളത്തിന്റെ ആതുര സേവന മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാന്‍ ഈ സേവന ലഭ്യത കാരണമാകും. മാതൃകാപരമായ ഇടപെടലിനാണ് ആസ്റ്റര്‍ മെഡ്‌സിറ്റി നേതൃത്വം നല്‍കിയിരിക്കുന്നത് എന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് കേരള ഹൈകോടതി ജെസ്റ്റിസ് ഗോപിനാദ് പി സംസാരിച്ചു.

ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള ആന്‍ഡ് ഒമാന്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വ്വീസസ് ആസ്റ്റര്‍ മെഡ്‌സിറ്റി, ഡോ. അനുപ് വാര്യര്‍, ആസ്റ്റര്‍ മെഡ്‌സിറ്റി ന്യൂറോളജി കണ്‍സള്‍ട്ടന്റ് ഡോ. സന്ദീപ് പത്മനാഭന്‍, ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം മേധാവി ഡോ. ജി.എന്‍. രമേശ്, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഡോ. വിമല്‍ കോശി, ഓപ്പറേഷന്‍സ് ഹെഡ് ജയേഷ് നായര്‍, ആശുപത്രിയിലെ മറ്റ് സ്റ്റാഫുകള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു

Advertisment