പ്രാരംഭ ഘട്ടത്തില്‍ ലക്ഷണങ്ങളിലൂടെ ഇസിനോഫില്‍ അളവ് വര്‍ധന കണ്ടെത്താന്‍ പ്രയാസമാണ്. ആസ്ത്മ, ത്വക്കിന് പുറമെയുള്ള അലര്‍ജി തുടങ്ങിയവ പതിവായി അനുഭവപ്പെടുന്നതിനെത്തുടര്‍ന്നുള്ള പരിശോധനയിലാണ് പലപ്പോഴും ഇസിനോഫില്‍സ് അളവ് വര്‍ധിച്ചതായി കണ്ടെത്താറുള്ളത്. ഇസിനോഫില്‍ വര്‍ധിക്കുന്നതിന് പ്രത്യേക ലക്ഷണങ്ങള്‍ കണ്ടില്ലെങ്കിലും അനുബന്ധ രോഗത്തിന്‍റെ ലക്ഷണങ്ങള്‍ കൂടുതലായി കാണപ്പെടും.
ചില രോഗികളില്‍ ഇസിനോഫില്‍ അമിതമായി വര്‍ധിച്ചത് കാരണം ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കുന്ന അവസ്ഥയും കണ്ടുവരുന്നു. ഇത് ഹൈപറിയോഇസിനിഫിലിക് സിൻഡ്രോം എന്നാണ് അറിയപ്പെടുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ഇസിനോഫില്‍ അളവ് പെട്ടെന്ന് കുറയുന്നതിനുള്ള പരിഹാരമാര്‍ഗങ്ങൾ ഉടന്‍ സ്വീകരിക്കേണ്ടതുണ്ട്. എന്നാല്‍, ഈ അവസ്ഥ വളരെ സാധാരണമല്ല.
ഏത് പ്രയക്കാരിലും ഇസിനോഫില്‍ അളവ് വർധിക്കാം. സാധാരണ കുട്ടികളിലും പ്രായം കുറഞ്ഞവരിലുമാണ് കൂടുതലായി കണ്ടുവരുന്നത്. ഇസിനോഫില്‍ കൗണ്ട് ശരീരത്തില്‍ വർധിക്കുകയും അനുബന്ധ പ്രയാസങ്ങള്‍ അനുഭവപ്പെടുകയും ചെയ്താല്‍ കാരണം കണ്ടെത്തേണ്ടതായുണ്ട്. ഇത് രക്തത്തില്‍ വർധിക്കുന്നതിനുള്ള കാരണം പരിശോധനയിലൂടെയും നിരന്തര നിരീക്ഷണത്തിലൂടെയും കണ്ടെത്തുകയാണ് ഏറ്റവും പ്രധാനം.
കാരണം കണ്ടെത്തിയാല്‍ ഇത് പൂര്‍ണമായി മാറുന്നതുവരെ തുടര്‍ച്ചയായ ചികിത്സ സ്വീകരിക്കേണ്ടത് പ്രധാനമാണ്. ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ മാത്രം ചികിത്സ തേടുകയും കുറഞ്ഞ സമയത്തിനുള്ളില്‍തന്നെ ചികിത്സയില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുന്ന രീതി വിഫലമാണ്. അതുകൊണ്ടുതന്നെ ദീര്‍ഘകാല ചികിത്സ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.