രാജസ്ഥാനിലെ ഈ ക്ഷേത്രത്തിൽ പണവും സ്വർണാഭരണങ്ങളും സ്വർണ ബിസ്ക്കറ്റും വരെ സമർപ്പിക്കപ്പെടുന്നു. ബിസിനസുകാർ ഈ ക്ഷേത്രം തങ്ങളുടെ ബിസിനസ് പാര്‍ട്ണര്‍ ആണ് എന്നൊരു വിശ്വാസം വച്ചുപുലര്‍ത്തുന്നു; ഈ ക്ഷേത്രത്തിൽ നിന്ന് കിട്ടുന്നത് കോടിക്കണക്കിന് രൂപ

author-image
admin
New Update

publive-image

Advertisment

ഏതെങ്കിലും ഒരു ക്ഷേത്രം ബിസിനസുകാരില്‍ നിന്നും ഡോളറുകള്‍ സ്വീകരിക്കുന്നതായി കേട്ടിട്ടുണ്ടോ? രാജസ്ഥാനിലെ ഒരു ക്ഷേത്രത്തില്‍ എന്നാല്‍ അങ്ങനെയൊരു കാര്യം നടക്കുന്നുണ്ട്. പണം മാത്രമല്ല, ആഭരണങ്ങളും സ്വർണ ബിസ്ക്കറ്റുകളും അടക്കം ഇവിടെ സമർപ്പിക്കപ്പെടുന്നുണ്ട്.

രാജസ്ഥാനിലെ ചിറ്റോർഗഡ് ജില്ലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന സന്‍‍വാലിയ സേട്ട് ക്ഷേത്രം സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ബിസിനസുകാരുടെ വ്യാപാര പങ്കാളിയാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ക്ഷേത്രത്തിൽ അടിസ്ഥാനപരമായി ഡോളർ, രൂപ, സ്വർണം, വെള്ളി ആഭരണങ്ങൾ, സ്വർണ ബിസ്‌ക്കറ്റുകൾ എന്നിവയെല്ലാം സമര്‍പ്പിക്കപ്പെടുന്നുവത്രെ.

പല ബിസിനസുകാരും ഈ ക്ഷേത്രം തങ്ങളുടെ ബിസിനസ് പാര്‍ട്ണര്‍ ആണ് എന്നൊരു വിശ്വാസം വച്ചുപുലര്‍ത്തുന്നു. ചരക്കുകള്‍ അയച്ചു കൊടുക്കും മുമ്പ് അവര്‍ ഈ ക്ഷേത്രത്തിലെത്തുകയും സന്‍വാലിയാജിയെ തങ്ങളുടെ വ്യാപാരപങ്കാളിയായി കണക്കാക്കുകയും ചെയ്യുന്നു. ബിസിനസില്‍ നിന്നും ലാഭമുണ്ടായാല്‍ അവര്‍ ഇവിടെ എത്തുകയും അതിലൊരു പങ്ക് ദൈവത്തിന് സമര്‍പ്പിക്കുകയും ചെയ്യുന്നു.

"എല്ലാ മാസവും കൃഷ്ണപക്ഷ ചതുർദശിയിൽ, അമാവാസിയ്ക്ക് ഒരു ദിവസം മുമ്പ്, ഈ ക്ഷേത്രത്തിന്റെ സംഭാവന തുറക്കുന്നു. അവിടെ സംഭാവനകളുടെ ഔദ്യോഗിക കണക്ക് പ്രഖ്യാപിക്കുന്നു. 200 പേര്‍ ഉള്‍ക്കൊള്ളുന്ന ഞങ്ങളുടെ സംഘം ഇരുന്ന് ശേഖരം എണ്ണുന്നു" ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.

"ഇത്തവണ, കൃഷ്ണ ചതുർദശി ദിനത്തിൽ സംഭാവന പെട്ടി തുറന്നപ്പോൾ സാൻവാലിയാജി ക്ഷേത്രത്തിലെ ഒരു സംഭാവന പെട്ടിയിൽ ഒരു കിലോ സ്വർണ്ണ ബിസ്ക്കറ്റും സ്വർണ്ണം വെള്ളി ആഭരണങ്ങളും 5.48 കോടിയിലധികം രൂപയും ലഭിച്ചിട്ടുണ്ട്. ആദ്യമായി 100 ഡോളറിന്റെ 125 നോട്ടുകൾ വഴിപാട് പെട്ടിയിലും കാണപ്പെട്ടു” ക്ഷേത്ര ട്രസ്റ്റ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ശ്രീ സൻ‍വാരിയ സേത്തിൽ ഭക്തർക്ക് വലിയ വിശ്വാസമുണ്ട്. ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ പ്രാര്‍ത്ഥിക്കാനും ക്ഷേത്രദര്‍ശനവും വഴിപാടുകളും നടത്താനും ഇവിടെ എത്തിച്ചേരുന്നുവെന്നും ക്ഷേത്രം ട്രസ്റ്റ് അഡ്മിനിസ്ട്രേഷൻ ഓഫീസർ കൈലാഷ് ധദീച്ച് പറഞ്ഞു.

മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പണം എണ്ണുന്നത് തുടരുന്നു. വാസ്തവത്തിൽ, 72.71 ലക്ഷം രൂപയുടെ പണവും മണി ഓർഡറുകളും ഇതുവരെ ശേഖരിച്ചിട്ടുണ്ട്. രാജസ്ഥാനിലും മധ്യപ്രദേശിലും കറുപ്പ് കൃഷി ചെയ്യുന്ന കർഷകർക്കും വ്യാപാരികൾക്കും സൻവാലിയ സേത്തില്‍ വലിയ വിശ്വാസമാണ് എന്നും പറയപ്പെടുന്നു.

NEWS
Advertisment