Advertisment

തെന്നിന്ത്യന്‍ താരം രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വ്യാപകം

വീഡിയോ വൈറലായതിനെത്തുടര്‍ന്ന് നിരവധിപ്പേര്‍  പ്രതിഷേധവുമായി രംഗത്തെത്തി. 

New Update
56656

മുംബൈ: തെന്നിന്ത്യന്‍ താരം രശ്മികയുടേതെന്ന തരത്തില്‍ വീണ്ടും ഡീപ് ഫേക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. ക്രഷ്മിക എന്ന രശ്മിക മന്ദാനയുടെ ഫാന്‍ പേജുകളിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ രശ്മികയെന്ന് തോന്നിക്കുന്ന വീഡിയോയാണ്. കറുത്ത വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. വീഡിയോ വൈറലായതിനെത്തുടര്‍ന്ന് നിരവധിപ്പേര്‍  പ്രതിഷേധവുമായി രംഗത്തെത്തി. 

Advertisment

നേരത്തെ, രശ്മികയുടേതെന്ന പേരില്‍ പ്രചരിച്ച മറ്റൊരു ഡീപ് ഫേക്ക് വീഡിയോ വിവാദമായിരുന്നു. ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രീതിയിലായിരുന്നു വീഡിയോ. 

ആദ്യ വീഡിയോയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സറായ സാറാ പട്ടേലിന്റെ മുഖത്തിന് പകരം എഐ ഉപയോഗിച്ച് രശ്മികയുടെ മുഖം ചേര്‍ക്കുകയായിരുന്നു. ഡീപ് ഫേക്ക് വീഡിയോ വൈറലായതിന് പിന്നാലെ, സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തില്‍ പ്രതികരിച്ച് രശ്മിക മന്ദാന രംഗത്ത് വന്നിരുന്നു.

'' എന്റേത് എന്ന പേരില്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ഡീപ് ഫേക്ക് വീഡിയോ കുറിച്ച് സംസാരിക്കേണ്ടി വരുന്നത് തീര്‍ത്തും വേദനാജനകമാണ്. ഇത്തരമൊരു കാര്യം എനിക്ക് മാത്രമല്ല ഇതുപോലെ സാങ്കേതികവിദ്യയുടെ ദുരുപയോഗം കാരണം ഇന്ന് ഇരയാകുന്ന നമ്മളോരോരുത്തര്‍ക്കും അങ്ങേയറ്റം ഭീതിപ്പെടുത്തുന്നതാണ്. ഇന്ന്, ഒരു സ്ത്രീ എന്ന നിലയിലും ഒരു അഭിനേതാവ് എന്ന നിലയിലും, എനിക്ക് സുരക്ഷയും പിന്തുണയും നല്‍കുന്ന എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഞാന്‍ നന്ദി പറയുന്നു.

എന്നാല്‍ ഞാന്‍ സ്‌കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ് എനിക്ക് ഇത് സംഭവിച്ചതെങ്കില്‍, എനിക്ക് ഇത് എങ്ങനെ നേരിടാന്‍ കഴിയുമെന്ന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. ഇത്തരം ഐഡന്റിറ്റി മോഷണം കൂടുതല്‍ പേരെ ബാധിക്കുന്നതിന് മുമ്പ്, ഒരു സമൂഹമെന്ന നിലയില്‍ അടിയന്തിരമായും നാം ഇതിനെ അഭിസംബോധന ചെയ്യേണ്ടതുണ്ട്..'' 

 

 

Advertisment