Advertisment

വായ്പാ തിരിച്ചടവ് മുടങ്ങി: ബീഹാറിൽ യുവതിയെ തല്ലിക്കൊന്നു; 4 പേർ അറസ്റ്റിൽ

author-image
jayasreee
New Update
5333

പട്‌ന: പണമിടപാടുകാരില്‍ നിന്ന് എടുത്ത വായ്പയുടെ ഗഡു തിരിച്ചയ്ക്കാത്തതിന്റെ പേരില്‍ യുവതിയെ തല്ലിക്കൊന്നു. ബീഹാറിലെ കതിഹാറിലാണ് സംഭവം നടന്നത്. ആക്രമണത്തില്‍ യുവതിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളുടെ മുഖത്തും പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Advertisment

വായ്പാ തുകയ്ക്ക് പകരം അമ്മയുടെ മൊബൈല്‍ ഫോണ്‍ നല്‍കണമെന്ന് പണമിടപാടുകാര്‍ ആവശ്യപ്പെട്ടു. ഇത് കൊടുക്കാന്‍ വിസമ്മതിച്ചപ്പോള്‍ അവര്‍ ആക്രമിക്കാന്‍ തുടങ്ങിയെന്ന് കൊല്ലപ്പെട്ട യുവതിയുടെ മകള്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കതിഹാര്‍ സദര്‍ ആശുപത്രിയിലേക്ക് അയച്ചു. 

അതേസമയം യുവതിയുടെ കുടുംബം ഫാല്‍ക്ക പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ ഔദ്യോഗികമായി രേഖാമൂലം പരാതി നല്‍കിയിട്ടില്ല.

രേഖാമൂലമുള്ള പരാതി ലഭിച്ചാല്‍ അതിന്റെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. പരാതി ലഭിക്കാതെയാണ് അന്വേഷണം ആരംഭിച്ചത്.

എന്നാല്‍ സെപ്തംബര്‍ 18ന് കൊല്ലപ്പെട്ട യുവതിയും പ്രതിയും തമ്മില്‍ വാക്കേറ്റമുണ്ടായാതായി കതിഹാര്‍ പോലീസ് സൂപ്രണ്ട് ഇന്ത്യാ ടുഡേ പറഞ്ഞു.

Advertisment