കള്ളപ്പണം വെളുപ്പിക്കല്‍; ജെറ്റ് എയർവേയ്‌സിന്റെ 538 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

ഏകദേശം 26 വര്‍ഷമായി ഫുള്‍ സര്‍വീസ് കൊമേഴ്സ്യല്‍ കാരിയറായിരുന്ന ജെറ്റ് എയര്‍വേസ്, സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രതിസന്ധിയും കാരണം 2019 ഏപ്രിലില്‍ പ്രവര്‍ത്തനം നിര്‍ത്തി.

New Update
jet airways ed

 
ജെറ്റ് എയര്‍വേയ്സിന്റെ 538 കോടിയിലധികം രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി. ജെറ്റ് എയര്‍വേയ്സിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ (പിഎംഎല്‍എ) വിവിധ വകുപ്പുകള്‍ പ്രകാരം അന്വേഷണ ഏജന്‍സി പിടിച്ചെടുത്ത സ്വത്തുക്കളില്‍ ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയല്‍, അദ്ദേഹത്തിന്റെ മകന്‍, ഭാര്യ എന്നിവരുമായും ബന്ധപ്പെട്ട നിരവധി സ്വത്തുവകകള്‍ ഉള്‍പ്പെടുന്നു.

Advertisment

ഏകദേശം 26 വര്‍ഷമായി ഫുള്‍ സര്‍വീസ് കൊമേഴ്സ്യല്‍ കാരിയറായിരുന്ന ജെറ്റ് എയര്‍വേസ്, സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രതിസന്ധിയും കാരണം 2019 ഏപ്രിലില്‍ പ്രവര്‍ത്തനം നിര്‍ത്തി. 2019ല്‍, ഗോയല്‍ എയര്‍ലൈനിന്റെ ചെയര്‍പേഴ്സണ്‍ സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്ന്, ആ വര്‍ഷം ജൂണില്‍ ജെറ്റ് എയര്‍വേസ് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ പാപ്പരത്ത സ്യൂട്ട് ഫയല്‍ ചെയ്തു.

ലണ്ടന്‍, ദുബായ്, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന 17 റസിഡന്‍ഷ്യല്‍ ഫ്‌ലാറ്റുകള്‍/ബംഗ്ലാവുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍, ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയല്‍, ഭാര്യ അനിതാ ഗോയല്‍, മകന്‍ നിവാന്‍ ഗോയല്‍ എന്നിവരുമായി ബന്ധപ്പെട്ട വിവിധ കമ്പനികള്‍ക്കും വ്യക്തികള്‍ക്കും കീഴിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കാനറ ബാങ്കില്‍ 538 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തിയെന്ന കേസില്‍ 74 കാരനായ നരേഷ് ഗോയലിനെ സെപ്റ്റംബര്‍ ആദ്യം ഇഡി അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പില്‍ നിന്ന് ലഭിച്ച വരുമാനം ഉപയോഗിച്ച് വിദേശത്ത് സ്വത്തുക്കള്‍ വാങ്ങിയതായും ഇഡി ആരോപിച്ചു. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയലിനും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ അന്വേഷണ ഏജന്‍സി ചൊവ്വാഴ്ച കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.

jet airways ed
Advertisment