Advertisment

ഉത്തരാഖണ്ഡിൽ നിർമ്മാണത്തിലിരിക്കുന്ന തുരങ്കം തകർന്നുണ്ടായ അപകടം; രക്ഷാ പ്രവർത്തനം തുടരുന്നു

200 മീറ്ററോളം വരുന്ന സ്ലാബ് മാറ്റി കുടുങ്ങി കിടക്കുന്നവർക്കെടുത്തെത്താനാണ് ശ്രമം നടക്കുന്നത്.

New Update
deraaaa.jpg

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ കുടുങ്ങിയവരെ പുറത്ത് എത്തിക്കാനായുള്ള ശ്രമം 24 മണിക്കൂർ പിന്നിട്ടു. രക്ഷാപ്രവർത്തനം തുടരുന്നു. 40 ലേറെ തൊഴിലാളികൾ കുടുങ്ങിയതായാണ് നി​ഗമനം. 200 മീറ്ററോളം വരുന്ന സ്ലാബ് മാറ്റി കുടുങ്ങി കിടക്കുന്നവർക്കെടുത്തെത്താനാണ് ശ്രമം നടക്കുന്നത്. ഓക്സിജൻ ലഭ്യമാക്കാൻ താത്കാലിക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ പുലർച്ചെ നാലുമണിയ്ക്കായിരുന്നു നിർമ്മാണത്തിനിടെ തുരങ്കം തകർന്നുവീണ് അപകടമുണ്ടായത്.

Advertisment

ഉത്തരാഖണ്ഡില ഛാർധാം റോഡ് പദ്ധതിയുടെ ഭാ​ഗമായി നിർമ്മിക്കുന്ന തുരങ്കത്തിലാണ് അപകടം. യമുനോത്രി ഥാവിൽ നിന്നും ഉത്തരകാശിയിലേക്കുള്ള ദൂരം കുറയ്ക്കുന്നതിന്റെ ഭാ​ഗമായി നിർമ്മിച്ച് കൊണ്ടിരിക്കുന്ന തുരങ്കത്തിലാണ് അപകടം ഉണ്ടായത്. നാലര കി മീ തുരങ്കത്തിൻ്റെ 150 മീ ഭാഗമാണ് തകർന്നത്. ഏകദേശം നാല്പതോളം തൊഴിലാളികൾ കുടുങ്ങി കിടക്കുന്നതായാണ് വിവരം.

അപകട വിവരം ലഭിച്ചുമുതൽ ദുരന്ത നിവാരണ സേനയും പൊലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് അവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. 200 മീറ്ററോളം നീളുള്ള സ്ലാബ് ഉൾപ്പടെ മാറ്റിയാണ് ഇപ്പോൾ രക്ഷാ പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നത്. തുരങ്കത്തിൽപ്പെട്ടവരുടെ ജീവൻ രക്ഷിക്കുന്നതിനായി തുരങ്കത്തിൽ ദ്വാരമുണ്ടാക്കി ഓക്സിജൻ കടത്തിവിടുന്ന നടപടിയും പുരോ​ഗമിക്കുന്നു.

tunnel
Advertisment