Advertisment

ഡല്‍ഹി-മീററ്റ് അതിവേഗ റെയില്‍ ഇടനാഴി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

നാഷണല്‍ ക്യാപിറ്റല്‍ റീജിയന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (എന്‍സിആര്‍ടിസി) ഏപ്രിലിലാണ് ആര്‍ആര്‍ടിഎസ് ട്രെയിനുകള്‍ക്ക് റാപ്പിഡ് എക്‌സ്  എന്ന് പേരിട്ടത്.

New Update
delhi meerut rail



ഡല്‍ഹിക്കും മീററ്റിനും ഇടയിലുള്ള ഇന്ത്യയിലെ ആദ്യത്തെ റീജിയണല്‍ റാപ്പിഡ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് റീജിയണല്‍ റാപ്പിഡ് ട്രെയിന്‍ ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍ആര്‍ടിഎസ്) ഇടനാഴിയുടെ 17 കിലോമീറ്റര്‍ മുന്‍ഗണനാ വിഭാഗം ഒക്ടോബര്‍ 21 ശനിയാഴ്ച മുതല്‍ യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കും. 

Advertisment

സാഹിബാബാദിനെ ദുഹായ് ഡിപ്പോയുമായി ബന്ധിപ്പിക്കുന്നതാണ് റാപ്പിഡ് എക്‌സ് ട്രെയിന്‍. ഉദ്ഘാടനത്തിന് മുമ്പ് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരി ആര്‍ആര്‍ടിഎസ് ട്രെയിനുകളെ 'നമോ ഭാരത്' എന്ന് വിളിക്കുമെന്ന് അറിയിച്ചിരുന്നു. ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി സ്‌കൂള്‍ കുട്ടികളുമായും ട്രെയിന്‍ ജീവനക്കാരുമായും സംവദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിന്നു. 

നാഷണല്‍ ക്യാപിറ്റല്‍ റീജിയന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (എന്‍സിആര്‍ടിസി) ഏപ്രിലിലാണ് ആര്‍ആര്‍ടിഎസ് ട്രെയിനുകള്‍ക്ക് റാപ്പിഡ് എക്‌സ്  എന്ന് പേരിട്ടത്. ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ-സ്പീഡ് റീജിയണല്‍ റെയില്‍ സേവന പദ്ധതിയാണ് എന്‍സിആര്‍ടിസി നടപ്പിലാക്കിയിരിക്കുന്നത്.

ആര്‍ആര്‍ടിഎസ്  ഒരു പുതിയ റെയില്‍-അധിഷ്ഠിത, സെമി-ഹൈ-സ്പീഡ്, ഹൈ-ഫ്രീക്വന്‍സി കമ്മ്യൂട്ടര്‍ ട്രാന്‍സിറ്റ് സിസ്റ്റമാണ്. 180 kmph ആണ് അതിന്റെ വേഗത. 160 kmph ആണ് അതിന്റെ പ്രവര്‍ത്തന വേഗത. ഡല്‍ഹിക്കും മീററ്റിലെ മോദിപുരത്തിനും ഇടയില്‍ 82 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഒരു മണിക്കൂറില്‍ താഴെയാണ് സമയമെടുക്കുക. ഈ പദ്ധതി അത്യാധുനിക നഗര യാത്രാമാര്‍ഗത്തിന്റെ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുമെന്നും കേന്ദ്രമന്ത്രി എക്‌സില്‍ പറഞ്ഞു. 

ഗാസിയാബാദ്, സാഹിബാബാദ്, ദുഹായ്, ഗുല്‍ധാര്‍, ദുഹായ് ഡിപ്പോ എന്നിവ ഉള്‍പ്പെടുന്ന അഞ്ച് സ്റ്റേഷനുകള്‍ ആണ് പദ്ധതിയ്ക്ക് കീഴില്‍ ഉള്ളത്. 30,000 കോടിയുടെ പദ്ധതിക്ക് 2019 മാര്‍ച്ച് എട്ടിനാണ് തറക്കല്ലിട്ടത്. 

 

narendra modi delhi meerut rail
Advertisment