Advertisment

യുപിയിൽ വ്യവസായിയുടെ വീട് കൊള്ളയടിച്ചശേഷം ഭാര്യയെ കൂട്ടബലാത്സംഗത്തിനിരയാക്കി

New Update
policee

ബിജ്‌നോർ; ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിൽ വ്യവസായിയുടെ വീട് കൊള്ളയടിച്ച ശേഷം ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി.

Advertisment

അമ്മയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം ഡോക്ടറെ കാണാൻ പുറത്ത് പോയ സമയത്താണ് ഇയാളുടെ വീട്ടിൽ ഒരു സംഘം കവർച്ച നടത്തിയത്. മദ്യലഹരിയിലായിരുന്ന കവർച്ചക്കാർ തന്റെ ഭാര്യയെ ബലാത്സം​ഗം ചെയ്യുകയും ശരീരത്തിൽ സിഗരറ്റ് ഉപയോ​ഗിച്ച് പരിക്കേൽപ്പിച്ചതായും വ്യവസായി ആരോപിച്ചു.

കൂടാതെ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ, രണ്ട് കിലോ വെള്ളി സാധനങ്ങൾ, ഒന്നര ലക്ഷം രൂപ, സ്‌കൂട്ടർ, എൽഇഡി ടിവി എന്നിവയും ഇവർ മോഷ്ടിച്ചതായി വ്യവസായി പോലീസിനോട് പറഞ്ഞു. വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിച്ചിരുന്ന അലമാരകളുടെയും മുറികളുടെയും പൂട്ടുകളാണ് മോഷ്ടാക്കൾ തകർത്തത്.

സംഭവം ആദ്യം പോലീസ് ഒതുക്കിതീർക്കാൻ ശ്രമിച്ചെന്നും മാധ്യമങ്ങളിൽ വന്നതോടെയാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും ഇയാൾ ആരോപിച്ചു. 

ഒക്‌ടോബർ 19നും കവർച്ച നടന്നതായി വ്യവസായി അവകാശപ്പെട്ടു. അന്ന് കവർച്ചക്കാർ ഇയാളെ ബന്ദിയാക്കിയശേഷം 80,000 രൂപ അപഹരിച്ചതായാണ് പറയുന്നത്. സംഭവത്തിൽ പോലീസിൽ പരാതി നൽകിയതായും കവർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുക്കുമെന്ന് അവർ ഉറപ്പുനൽകിയതായും അദ്ദേഹം പറഞ്ഞു.

എന്നാൽ ഒക്‌ടോബർ 19ലെ സംഭവത്തിൽ പരാതി രജിസ്റ്റർ ചെയ്യുന്നതിനുപകരം വ്യവസായിക്ക് ഉറപ്പുനൽകുക മാത്രമാണ് ചെയ്തതെന്നും സ്‌റ്റേഷൻ ഇൻചാർജ് വികാസ് കുമാർ അനാസ്ഥകാട്ടിയെന്നും പോലീസ് സൂപ്രണ്ട് നീരജ് ജദൗൺ പറഞ്ഞു. 

Advertisment