ഇന്ത്യ-പാകിസ്താന്‍ ലോകകപ്പ് മത്സരത്തിനിടെ പാക് താരത്തിനെതിരെ 'ജയ് ശ്രീറാം' വിളിച്ച സംഭവം: ലോകകപ്പ് വേദിയില്‍ ഉണ്ടായത് തരം താഴ്ന്ന പ്രവര്‍ത്തിയാണെന്ന് ഉദയനിധി സ്റ്റാലിന്‍

New Update
udayanidhi

ഡല്‍ഹി: ഇന്ത്യ-പാകിസ്താന്‍ ലോകകപ്പ് മത്സരത്തിനിടെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കാണികള്‍ പാക് താരത്തിനെതിരെ 'ജയ് ശ്രീറാം' വിളിച്ച സംഭവത്തെ വിമര്‍ശിച്ച് തമിഴ്‌നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിന്‍.

Advertisment

വിദ്വേഷം പടര്‍ത്താനുള്ള ഒരു ഉപകരണമായി കായിക മത്സരങ്ങളെ ഉപയോഗിക്കുന്നത് അപലപനീയമാണ്. ലോകകപ് വേദിയില്‍ ഉണ്ടായത് തരംതാഴ്ന്ന പ്രവര്‍ത്തിയാണെന്നും അദ്ദേഹം പറഞ്ഞു.

''ഇന്ത്യ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിനും ആതിഥ്യമര്യാദയ്ക്കും പ്രശസ്തമാണ്. എന്നാല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പാക് താരങ്ങളോട് കാണിച്ച പെരുമാറ്റം അസ്വീകാര്യവും തരംതാഴ്ന്നതുമാണ്. 

സ്പോര്‍ട്സ് രാജ്യങ്ങള്‍ തമ്മിലുള്ള ഏകീകരണ ശക്തിയായിരിക്കണം, യഥാര്‍ത്ഥ സാഹോദര്യം വളര്‍ത്തിയെടുക്കണം. വിദ്വേഷം പടര്‍ത്താനുള്ള ഒരു ഉപകരണമായി ഇതിനെ ഉപയോഗിക്കുന്നത് അപലപനീയമാണ്''- ഉദയനിധി സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

Advertisment