Advertisment

സ്ത്രീകളെ ശല്യം ചെയ്യുന്നവരെ കാത്ത് യമരാജനുണ്ട്'; താക്കീതുമായി യോഗി ആദിത്യനാഥ്

New Update
ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റ് ധരിക്കാതെ സർക്കാർ ഓഫീസുകളിൽ എത്തുന്ന ജീവനക്കാർക്ക് ഹാജർ നൽകില്ലെന്ന് യുപി സർക്കാർ

ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സ്ത്രീകളെ ശല്യം ചെയ്യുന്നതുപോലുള്ള കുറ്റകൃത്യം ചെയ്യുന്നവരെ 'യമരാജന്‍' കാത്തിരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

Advertisment

അംബേദ്കര്‍നഗറില്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ ശല്യം ചെയ്തതിന് പിന്നാലെ മറ്റൊരു ബൈക്കില്‍ നിന്ന് യുവതി തെറിച്ചുവീണ് മരിച്ച സംഭവത്തിന് പിന്നാലെയാണ് യോഗിയുടെ മുന്നറിയിപ്പ്. യുവതിയുടെ ഷാളില്‍ ഇവര്‍ പിടിച്ച് വലിച്ചതാണ് അപകടത്തിന് കാരണമായത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.  

കേസില്‍ ശനിയാഴ്ച രാത്രി മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ച കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പ്രതികള്‍ക്ക് വെടിയേറ്റ് പരിക്കേറ്റതായും ഒരാള്‍ക്ക് കാലിന് പൊട്ടലുണ്ടായതായും പോലീസ് അറിയിച്ചു.

ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ജില്ലയില്‍ 343 കോടി രൂപയുടെ 76 പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

സംസ്ഥാനത്ത് സ്ത്രീകളെ പീഡിപ്പിക്കുന്നത് പോലെയുള്ള കുറ്റകൃത്യം ആരെങ്കിലും ചെയ്താല്‍ മരണത്തിന്റെ മൂര്‍ത്തിയായ യമരാജന്‍ അവരെ കാത്തിരിക്കും. ക്രമസമാധാന വ്യവസ്ഥയെ തകര്‍ക്കാന്‍ നിയമം ദുരുപയോഗം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും യോഗി ആദിത്യ നാഥ് വ്യക്തമാക്കി.

Advertisment