അമേരിക്ക കൈവശംവച്ച രാസായുധങ്ങൾ നശിപ്പിച്ചു; അന്താരാഷ്‌ട്ര രാസായുധ നശീകരണ ഉടമ്പടി പ്രകാരമാണ്‌ നടപടിയെന്ന് ബൈഡൻ

author-image
Gaana
New Update

publive-image

Advertisment

വാഷിങ്‌ടൺ: വർഷങ്ങളായി അമേരിക്ക കൈവശംവച്ച രാസായുധങ്ങൾ നശിപ്പിച്ചു. യുഎസ്‌ പ്രസിഡന്റ്‌ ജോ ബൈഡനാണ് പ്രഖ്യാപനം നടത്തിയത്. 1993-ൽ അംഗീകരിച്ച് 1997-ൽ പ്രാബല്യത്തിൽ വന്ന 193 രാജ്യം ഉൾപ്പെടുന്ന അന്താരാഷ്‌ട്ര രാസായുധ നശീകരണ ഉടമ്പടി പ്രകാരമാണ്‌ നടപടിയെന്ന് ബൈഡൻ പറഞ്ഞു.

ഉടമ്പടിയിൽ ഒപ്പുവച്ച രാജ്യങ്ങളിൽ അമേരിക്ക മാത്രമായിരുന്നു രാസായുധങ്ങൾ നശിപ്പിക്കാൻ ബാക്കിയുണ്ടായിരുന്നത്‌.

പീരങ്കികളിലും റോക്കറ്റുകളിലും ഉപയോ​ഗിക്കാനാകുന്ന മസ്റ്റാർഡ്‌ ഏജന്റ്‌, വിഎക്സ് ആൻഡ്‌ സരിൻ നെർവ് ഏജന്റ്‌, ബ്ലിസ്റ്റർ ഏജന്റ്‌ തുടങ്ങിയ മാരക രാസായുധങ്ങളുടെ വന്‍ ശേഖരം നശിപ്പിച്ചെന്നാണ് പ്രഖ്യാപനം. ഒന്നാം ലോകയുദ്ധത്തില്‍ ഇവ ഉപയോ​ഗിച്ചത് മാരകദൂഷ്യഫലങ്ങള്‍ ഉണ്ടാക്കിയിരുന്നു.

Advertisment