കാസർകോട്: കാസര്‍കോട് ബദിയടുക്ക ഏല്‍ക്കാനത്ത് നീതുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. തിരുവനന്തപുരത്തു വച്ചാണ് പ്രതിയായ വയനാട് പുല്‍പ്പള്ളി സ്വദേശി ആന്‍റോ സെബാസ്റ്റ്യനെ പൊലീസ് അറസ്റ്റുചെയ്തത്.
ബുധനാഴ്ച്ചയായിരുന്നു കൊല്ലം സ്വദേശിനീതുവിന്‍റെ മൃതദേഹം മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍ വീട്ടിനുള്ളിൽ നിന്നും കണ്ടെത്തിയത്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം നീതുവിന്‍റേത് കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
നീതുവിന്‍റെ തലക്ക് അടിയേല്‍ക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചിരിക്കുന്നത്. റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ യുവതിക്കൊപ്പം താമസിച്ചിരുന്ന വയനാട് സ്വദേശി ആന്‍റോയിലേക്ക് സംശയം നീളുകയായിരുന്നു.
ഒന്നര മാസം മുമ്പാണ് നീതുവും ആന്‍റോയും ഏല്‍ക്കാനത്തെ ഒരു റബ്ബര്‍തോട്ടത്തില്‍ ടാപ്പിംഗ് ജോലിക്കായി ബദിയടുക്കയിൽ എത്തുന്നത്. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ തുണിയില്‍ പൊതിഞ്ഞ നിലയില്‍ നീതുവിന്‍റെ മൃതദേഹം കണ്ടെത്തുന്നത്. നീതുവും ആന്‍റോയും തമ്മില്‍ വഴക്ക് ഉണ്ടായിച്ചുള്ളതായി നാട്ടുകാർ മൊഴി നൽകി. ഇയാൾ മുൻപും പല കേസുകളിലും പ്രതിയായിട്ടുള്ള ആളാണെന്ന് പൊലീസ് പറയുന്നു.