നീതിക്ക് വേണ്ടി ഇനിയും എത്ര നാള്‍ നമ്മള്‍ കാത്തിരിക്കണം; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ തുടര്‍ നടപടികള്‍ ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് നടി പാര്‍വതി തിരുവോത്ത്

author-image
ജൂലി
New Update

publive-image

ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും തുടര്‍ നടപടികള്‍ ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് നടി പാര്‍വതി തിരുവോത്ത്.

Advertisment

സിനിമ വ്യവസായത്തിലെ സ്ത്രീകള്‍ക്ക് സുരക്ഷാ ഉറപ്പുവരുത്തുമെന്ന വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ട് നാല് വര്‍ഷം കഴിഞ്ഞിരിക്കുന്നുവെന്നും നടി കുറ്റപ്പെടുത്തി. നീതി ലഭിക്കുന്നതിനായി ഇനിയും എത്ര നാള്‍ കാത്തിരിക്കണമെന്നും താരം ചോദിച്ചു. വിമണ്‍ ഇന്‍ സിനിമ കലക്ടീവിന്‍റെ ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് പാര്‍വതി സര്‍ക്കാരിനെതിരെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് ഗവണ്‍മെന്‍റിന് സമര്‍പ്പിച്ച് ഇന്നേക്ക് രണ്ട് വര്‍ഷം!

സുരക്ഷ ഉറപ്പുവരുത്തുമെന്ന വാഗ്ദാനങ്ങളുടെ നാല് വര്‍ഷങ്ങള്‍!

വ്യവസ്ഥാപിതമായ അടിച്ചമര്‍ത്തലിന്‍റെ നീണ്ട

ചരിത്രം!

നീതിക്ക് വേണ്ടി ഇനിയും എത്ര നാള്‍ നമ്മള്‍ കാത്തിരിക്കണം?

Two years since Justice Hema Committee Report was submitted!

Four years since the promises of safety!

A whole history of systemic oppression!

Forever awaiting justice!

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കലക്ടീവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2018ലാണ് ജസ്റ്റിസ് ഹേമ കമ്മിഷനെ സര്‍ക്കാര്‍ നിയമിക്കുന്നത്. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി നിയമിച്ച മൂന്നംഗ സമിതിയില്‍ ജസ്റ്റിസ് ഹേമ, റിട്ടേര്‍ഡ് ഐ എ എസ് ഓഫീസര്‍ കെ ബി വത്സല കുമാരി, നടി ശാരദ എന്നിവരാണ് അംഗങ്ങള്‍. രാജ്യത്ത് തന്നെ ആദ്യമായാണ് സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി സര്‍ക്കാര്‍ കമ്മിറ്റിയെ നിയമിക്കുന്നത്.

Advertisment