/sathyam/media/post_attachments/HQHZ03PyobP29nrCgGac.jpeg)
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയുടെ ആദ്യ ദിനം ആത്മവിശ്വാസത്തോടെ വിദ്യാര്‍ത്ഥികള്‍. ആദ്യ ദിനത്തിലെ മലയാളം പരീക്ഷ പ്രതീക്ഷിച്ചതുപോലെ കടുപ്പമേറിയതായിരുന്നില്ല എന്നായിരുന്നു പല വിദ്യാര്‍ത്ഥികളും പറയുന്നത്.
ഫോക്കസ്, നോണ്‍ ഫോക്കസ് ഏരിയയില്‍ നിന്ന് ബുദ്ധിമുട്ടിക്കാത്ത തരത്തില്‍ നിലവാരം പുലര്‍ത്തിയ ചോദ്യങ്ങള്‍ വന്നതായും വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു.
ഏപ്രിൽ 29 വരെയാണു പരീക്ഷകൾ നടക്കുക. റെഗുലറായി 4,26,999 വിദ്യാർഥികളും പ്രൈവറ്റ് ആയി 408 പേരുമാണ് പരീക്ഷയെഴുതുന്നത്. കേരളത്തിലെ 2943 കേന്ദ്രങ്ങൾക്കൊപ്പം ഗൾഫിലും ലക്ഷദ്വീപിലും 9 വീതം കേന്ദ്രങ്ങളുമുണ്ട്.
മലയാളം മീഡിയത്തില്‍ 1,91,787 വിദ്യാര്‍ത്ഥികളും ഇംഗ്ലീഷ് മീഡിയത്തില്‍ 2,31,604 വിദ്യാര്‍ത്ഥികളും തമിഴ് മീഡിയത്തില്‍ 2151 വിദ്യാര്‍ഥികളും കന്നട മീഡിയത്തില്‍ 1457 വിദ്യാര്‍ത്ഥികളും എസ്.എസ്.എല്‍.സി പരീക്ഷ എഴുതും. ആകെ 2,18,902 ആണ്‍കുട്ടികളും 2,08,097 പെണ്‍കുട്ടികളുമാണ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്
2014 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്ന മലപ്പുറം ജില്ലയിലെ പി കെ എം എം എച്ച് എസ് എടരിക്കോട് ആണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്ന കേന്ദ്രം.