New Update
/sathyam/media/post_attachments/0o1SJII25vHZTPzNWMf3.jpg)
മാലിന്യ പ്ലാൻേറഷൻ പദ്ധതിക്കെതിരെ സമരം നയിക്കുന്ന ആവിക്കൽ നിവാസികൾ കടുത്ത മനുഷ്യാവകാശ ലംഘനമാണ് സർക്കാരിൽനിന്നും നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് വിമൻ ജസ്റ്റ്സ് സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ കക്കോടി പറഞ്ഞു. സമ്പന്നൻെറ മാലിന്യം പാവപ്പെട്ടവൻെറ നെഞ്ചത്തേക്ക് തള്ളി വിടുന്ന കോർപറേറ്റ് കുത്തകകൾക്കു വേണ്ടി ന്ലകൊള്ളുന്ന പിണറായി സർക്കാർ ജീവിക്കാനായി സമരം ചെയ്യുന്ന ജനങ്ങളെ തീവ്രവാദികളാക്കി അടിച്ചമർത്തുന്ന ഏർപ്പാട് എല്ലാകാലത്തും നടപ്പില്ല എന്നതിൻെറ തെളിവാണ് ആവിക്കൽ.
Advertisment
അരികുവൽകരിക്കപ്പെട്ടവരുടെ അടിസ്ഥാന സൗകര്യങ്ങളെ അവഗണിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ അവരുടെ ആവാസ വ്യവസ്ഥ തകർക്കുക കൂടി ചെയ്യുന്നതിലൂടെ പ്രദേശ നിവാസികളെ മനുഷ്യജീവികളായിപ്പോലും പരിഗണിക്കുന്നില്ല എന്നാണ് മനസിലാകുന്നത്. പദ്ധതി നടത്തിപ്പിലൂടെ ദുരിതം ഇരട്ടിയാകുന്നത് സ്ത്രീകൾക്കും കുട്ടികൾക്കുമാണ്. ഭിന്ന ശേഷിക്കാരുൾപെടുന്ന കുടുംബങ്ങളെ ചേർത്തുപിടിക്കേണ്ട സർക്കാർ ശത്രുതാമനോഭാവത്തോടെ സമീപിക്കുന്നതിനെതിരിൽ വിമൻ ജസ്റ്റിസ് പോരാടുമെന്നും സുബൈദ കൂട്ടിച്ചേർത്തു.
സമരത്തിനിടെ ലാത്തിയും ഗ്രനേഡുമുപയോഗിച്ച് പോലീസ് ക്രൂര മർദ്ധനത്തിന് ഇരയാക്കിയവരുടെയും അറസ്റ്റു വരിച്ചവരുടെയും വീടുകൾ സന്ദർശിക്കുകയായിരുന്നു അവർ. സംസ്ഥാന സെക്രട്ടറിമാരായ ചന്ദ്രിക കൊയ്ലാണ്ടി, സുഫീറ എരമംഗലം, ജില്ല വൈസ് പ്രസിഡൻറ് ജുമൈല നന്മണ്ട, ജില്ല കമ്മിറ്റിയംഗങ്ങളായ ബൽക്കീസ്, ഫസീല, ലുബൈന(മണ്ഡലം കൺവീനർ), നൂർജഹാൻ തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us