റവന്യു മന്ത്രിയുടെ ഓഫീസിൽ ഇരുപത്തി നാലു മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമിന്റെ രാത്രിയിലെ ചുമതല വനിതാ ജീവനക്കാർക്ക് മാത്രം.
കഴിഞ്ഞ അഞ്ചു ദിവസമായി സെക്രെട്ടറിയേറ്റിലെ റവന്യു മന്ത്രിയുടെ ഓഫീസ് ഇടവേളയില്ലാതെ പ്രവർത്തിക്കുകയാണ്. ജീവനക്കാരെല്ലാം ഷിഫ്റ്റ് അടിസ്ഥാനത്തിൽ കണ്ട്രോൾ റൂമിൽ പ്രവർത്തിച്ചു വരുന്നു.
എത്ര വൈകിയും ദുരന്ത മേഖലകളിൽ നിന്നും ലഭിക്കുന്ന പരാതികളും പരിദേവനങ്ങളും ബന്ധപ്പെട്ട അധികാരികളെ അറിയിച്ചു പരിഹാരം കാണുന്നതിന് റവന്യു മന്ത്രാലയത്തിലെ ജീവനക്കാർ പരിശ്രമിക്കുന്നുണ്ട്.