കരിപ്പൂർ : ചെറുവിമാന സർവീസ് താവളമാക്കി ചുരുക്കാനുള്ള നീക്കത്തെ വിവിധ സംഘടനകൾ അപലപിച്ചു

New Update

publive-image
കോഴിക്കോട് : 14.5 ഏക്കർ ഭൂമി ഉടൻ ഏറ്റെടുത്ത് വലിയ വിമാന സർവീസ് - ഹജ്ജ് പുറപ്പെടൽ കേന്ദ്രം പുനരാരംഭിക്കുന്നതിനും, കാർഗോ കയറ്റ് - ഇറക്കുമതി മിതമായ നിരക്കിൽ കൂടുതൽ ലഗേജുകൾ കൊണ്ടുപോകാനുള്ള സൗകര്യങ്ങൾക്ക് തടയിനാനുള്ള ചില തത്പരകക്ഷികളുടെ ഗൂഢ നീക്കത്തെ മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ചേർന്ന വിവിധ സംഘടനകളുടെ അടിയന്തിര യോഗം ശക്തമായി അപലപിച്ചു.
വിമാന യാത്രക്കാരെ മാത്രമല്ല മലബാറിലെ ടൂറിസം - ഐ.ടി മേഖലയുടെ കുതിപ്പിനെയും, കാർഗോ കയറ്റു - ഇറക്കുമതി, ചലച്ചിത്ര ചിത്രീകരണം, കാർഷിക, ചികിത്സ സമസ്ത മേഖലകളുടെയെല്ലാം മുരടിപ്പിന് ദേശീയ - അന്തർദേശീയ ഫ്ലൈറ്റ് കണക്ടിവിറ്റി കുറവ് മൂലം ഇടവരുത്തും.

Advertisment

കരിപ്പൂരിൽ നിന്ന് കാർഗോ നീക്കത്തിന് ഈടാക്കുന്ന അമിത നിരക്കും, പുതുതായി ചുമത്തിയ 18% ഐ ജി എസ് ടി യും ആ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മലബാർ ഡെവലപ്മെന്റ് കൗൺസിൽ ഉൾപ്പെടെയുള്ള സംഘടനകൾ ആവശ്യപ്പെട്ട പ്രകാരവും, വ്യോമയാന മേഖലയിലെ സാങ്കേതിക വിദഗ്ധർ അനുയോജ്യമാണെന്ന് കണ്ടെത്തിയ തിരുവമ്പാടിയിൽ പുതിയ വിമാനത്താവളം സ്ഥാപിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു.

കരിപ്പൂർ വിമാനത്താവളത്തിലെ സാങ്കേതികവിദ്യ ഉപയോഗിച്ച് സമീപപ്രദേശമായ തിരുവമ്പാടിയിൽ കേന്ദ്രസർക്കാർ തത്വത്തിൽ അംഗീകരിച്ച പുതിയ വിമാനത്താവളം ആരംഭിക്കുന്നതിനെ കുറിച്ച് വിശദമായി ചർച്ച ചെയ്യാൻ നവംബർ 30ന് വയനാട് ചേമ്പറിന്റെ സഹകരണത്തോടെ സുൽത്താൻ ബത്തേരിയിൽ വച്ച് വിപുലമായ യോഗം ചേരുവാനും തീരുമാനിച്ചു.
യോഗത്തിൽ മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ് ഷെവലിയാർ സി.ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു.

വയനാട് ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി, സെക്രട്ടറി ഇ.പി. മോഹൻ ദാസ്, ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി ജനറൽ കൺവീനർ എം.സി. ജോൺസൺ, ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.സി. മനോജ്, ഡിസ്ട്രിക്ട് മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി സി.വി. ജോസി, മലയാള ചലച്ചിത്രകാണികൾ സെക്രട്ടറി പി.ഐ അജയൻ, മലബാർ ഇന്റർനാഷണൽ എയർപോർട്ട് കമ്മിറ്റി ജനറൽ കൺവീനർ കെ.എൻ. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
കെ.എൻ. ചന്ദ്രൻ സ്വാഗതവും, പി.ഐ അജയൻ നന്ദിയും രേഖപ്പെടുത്തി.

Advertisment