ആവേശം മതിലിൽ മാത്രമല്ല; കടലിനടിയോളം. മെസ്സിയുടെ കട്ടൗട്ട് കടലിനടിയിൽ സ്ഥാപിച്ചു

New Update

publive-image

അർജൻൻ്റീന ഫൈനലിൽ എത്തിയതിൻ്റെ സന്തോഷത്തിൽ വാലയിൽ ബെറാഖാ തറവാടിൻ്റെ മതിലിൽ ദീപങ്ങൾ തെളിഞ്ഞപ്പോൾ മെസ്സിയുടെ കട്ടൗട്ട് കടലിനടിയിൽ സ്ഥാപിച്ച് മെസിയുടെ അര്‍ജന്റീന ആരാധകൻ ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് സ്വാദിഖ്.അര്‍ജന്റീന ഫൈനലില്‍ എത്തിയാല്‍ മെസിയുടെ കട്ടൗട്ട് കടലിനടിയില്‍ വെക്കുമെന്ന് വാക്ക് പറഞ്ഞിരുന്നു.

Advertisment

അർജൻൻ്റീന കൊറോഷ്യയെ പരാജയപെടുത്തി ഫൈനലിൽ പ്രവേശിച്ചപ്പോൾ തലവെടി വാലയിൽ ബെറാഖാ തറവാടിൻ്റെ മതിലിൽ ദീപങ്ങൾ തെളിച്ചാണ് ആഹ്ളാദം പങ്ക് വെച്ചത്. ലോകകപ്പ് മത്സരം  അരങ്ങേറുന്നതിന്  മണിക്കൂറുകൾ മാത്രം ബാക്കി നില്‌ക്കെ വീടിനും മതിലിനും അർജൻ്റീനയുടെ പതാകയുടെ നിറം നല്കിയത് സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.

''അർജൻ്റീന ലോകകപ്പിൽ മുത്തം ഇടുമ്പോൾ ഇനിയെന്തായിരിക്കും കൗതക കാഴ്ചയെന്ന് '' സുഹൃത്തുക്കൾ ചോദ്യം തുടങ്ങി കഴിഞ്ഞു. ആദ്യ മത്സരത്തിൽ അർജൻ്റീന പരാജയപെട്ടത് തലവടി വാലയിൽ ബെറാഖാ ഭവനിൽ ബെൻ ജോൺസൺ , ഡാനിയേൽ തോമസ് എന്നിവരെ നിരാശരാക്കിയിരുന്നു. എന്നാൽ ഫ്രാൻസ് ഫൈനലിലെത്തിയിട്ടും വിജയപ്രതീക്ഷയിൽ തന്നെയാണ് ഇരുവരും.കോട്ടയം സി.എം എസ് കോളജ് ബിരുദ വിദ്യാർത്ഥിയാണ് ദാനിയേൽ.

ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ക്രിസ്തുമസ് സമ്മാനം മെസ്സി നല്കുമെന്ന് അർജൻൻ്റീന ആരാധകർ വിശ്വസിക്കുന്നു.

Advertisment