/sathyam/media/post_attachments/N97io5uL2iwEsOFYKLeD.jpeg)
അമ്പലപ്പുഴ : അമ്പലപ്പുഴയിലെ വ്യാപാര സ്ഥാപനത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി ജോലി ചെയ്തു വരുന്ന യുവതിയുടെ പരാതിയിലാണ് അമ്പലപ്പുഴ പോലീസ് കടയുടമയായ കരൂർ മാളിയേക്കൽ നൈസാമിനെതിരെ പോക്സോ കേസ് ചുമത്തി റിമാന്റ് ചെയ്തത്. കഴിഞ്ഞ മാസം 18ന് വിവാഹിതയായ യുവതി ഗർഭിണിയായതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയപ്പോഴാണ് വിവാഹത്തിന് മുമ്പേ യുവതി ഗർഭിണിയായിരുന്നു എന്ന് ഭർതൃ വീട്ടുകാർ മനസ്സിലാക്കുന്നത്.
പ്രതിയും, കടയുടമയുമായ നൈസാം തന്റെ അയൽവാസിയായ യുവാവിനെ പ്രലോഭിപ്പിച്ചാണ് ജീവനക്കാരിയുമായുള്ള വിവാഹം നടത്തിക്കൊടുത്തതെന്നാണ് ഭർത്യവീട്ടുകാരുടെ ആക്ഷേപം.
പെൺകുട്ടിക്ക് 16 വയസ്സുള്ളപ്പോൾ മുതൽ തുടങ്ങിയ കഠിനമായ പീഢനമാണ് വിവാഹ ശേഷം പുറത്തുവന്നത്. എതിർപ്പു പ്രകടിപ്പിച്ചതിനെ തുടർന്ന് പെൺകുട്ടിയെ കടയിൽ നിന്നും പുറത്താക്കിയ പ്രതി, മാസങ്ങൾക്കു ശേഷം വീട്ടിലെത്തി വീണ്ടും കടയിലേയ്ക്ക് വിളിച്ചു കൊണ്ട് പോകുകയുമായിരുന്നു.തുടർന്ന് ഉപദ്രവമുണ്ടാകില്ല എന്ന ഉറപ്പിൻമേൽ വീണ്ടും ജോലിയിൽ പ്രവേശിച്ച പെൺകുട്ടിയെ നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും, ആലപ്പുഴയിലെ ലോഡ്ജ് മുറിയിലെത്തിച്ച് മദ്യം നൽകി പീഡിപ്പിക്കുകയും, സുഹൃത്തുക്കൾക്ക് പങ്കുവയ്ക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് പെൺകുട്ടിയുടെ മൊഴി.... പതിനെട്ടു വയസ്സിനു മുമ്പ് നടന്ന പീഡനത്തെക്കുറിച്ചുള്ള പെൺകുട്ടിയുടെ മൊഴി പ്രകാരമാണ് പ്രതിക്കെതിരെ പോക്സോ ചുമത്തിയത്.
കേസ് ഒത്തുതീർപ്പാക്കാനായി പ്രതിയുടെ ബന്ധുക്കൾ വലിയ തോതിലുള്ള സ്വാധീനം ചെലുത്തിയെങ്കിലും, അമ്പലപ്പുഴ പോലീസിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിലൂടെയാണ് പ്രതിയെ നിയമത്തിന്റെ മുന്നിൽ എത്തിക്കാനായത് എന്ന് ഇരയുടെ കുടുംബം അഭിപ്രായപ്പെട്ടു.
ഇരയുടെ കുടുംബത്തിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥ ചൂഷണം ചെയ്തു കൊണ്ട് പെൺകുട്ടിയെ ദുരുപയോഗം ചെയ്ത പ്രതിയെ പ്രദേശവാസികൾ തുടഞ്ഞു വച്ചു മർദ്ദിച്ച ശേഷം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു .... ദേഹമാസകലം പരിക്കുപറ്റിയ പ്രതിയെ വണ്ടാനം മെഡിക്കൽ കോളേജിൽ അടിയന്തിര ചികിത്സ നൽകിയ ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു.