"വാളയാര്‍: നീതിനിഷേധത്തെ ശക്തമായ പോരാട്ടം കൊണ്ട് നേരിടാൻ തയാർ; ബലാൽസംഗക്കൊല ആത്മഹത്യയാക്കി എഴുതി തള്ളാൻ ക്രെെംബ്രാഞ്ചിന് പിന്നാലെ സി ബി ഐയും" - വിമന്‍ ജസ്റ്റിസ് മൂവ്മെന്‍റ്

New Update

publive-image

കോഴിക്കോട്: വാളയാർ പെൺകുട്ടികളെ ബലാൽസംഗക്കൊല ചെയ്ത് കെട്ടിത്തൂക്കിയതിന് തെളിവുകൾ സാക്ഷിയാണന്നും സംഭവത്തെ ആത്മഹത്യയാക്കി എഴുതിത്തള്ളാൻ ക്രൈം ബ്രാഞ്ചിനു പിറകെ സിബിഐയും തുനിയുന്നതിലൂടെ നീതിനിഷേധമാണ് ഉറപ്പാവുന്നതെന്നും വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് വി എ. ഫായിസ അഭിപ്രായപ്പെട്ടു.

Advertisment

വാളയാർ പെൺകുട്ടികൾക്ക് നീതി നിഷേധിക്കപ്പെടുന്ന ദൗർഭാഗ്യകര സാഹചര്യത്തെ ശക്തമായ പ്രക്ഷോഭം കൊണ്ട് വിമൻ ജസ്റ്റിസ് നേരിടാൻ ഒരുക്കമാണെന്ന് ഫായിസ പ്രഖ്യാപിച്ചു.

"നീണ്ട ആറു വർഷങ്ങൾക്കു ശേഷവും പെൺ കുട്ടികളോട് കാണിക്കേണ്ട നീതി ചോദ്യചിഹ്നമായിത്തുടരുകയാണ്. അന്വേഷണം കാര്യക്ഷമമല്ലെന്ന അമ്മയുടെ ആരോപണം മുഖവിലക്കെടുക്കണം. സർക്കാർ താൽപര്യപ്രകാരം നിയമിച്ച അഡ്വ. അനൂപ് ആന്റണിയെ മാറ്റി വിശ്വാസ്യതയുള്ള പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ച് അന്വേഷണം കാര്യക്ഷമമാക്കാനുള്ള നടപടികൾ കൈകൊള്ളണം": വനിതാ നേതാവ് തുടർന്നു.

Advertisment