തത്തകളെ വാങ്ങുമ്പോൾ സൂക്ഷിക്കണം. അല്ലെങ്കിൽ ഇരുമ്പഴിക്കുള്ളിലാകും. കാരണം വിലക്കപ്പെടുന്ന തത്തകളിൽ ഏറെയും ഇന്ത്യൻ വന്യജീവി നിയമത്തിന്റെ പരിധിയിൽ വരുന്നവയാണ് ! ഇവയെ പിടിക്കാനോ കൂട്ടിലിട്ട് വളർത്താനോ പാടില്ല. ഇനി പിടിക്കപ്പെടാതിരിക്കാൻ കൊന്നുകളഞ്ഞാലും അഴിക്കുള്ളിലാകും. തത്തകൾക്ക് ആവശ്യക്കാർ ഏറെയുള്ള സംസ്ഥാനമാണ് കേരളം. പ്ലംഹെഡ് പാരക്കീറ്റ്, അലക്‌സാൻഡ്രിൻ പാരക്കീറ്റ്, റിംഗ് നെക്ക് പാരക്കീറ്റ് മുതലായ ഇനങ്ങളാണ് കൂടുതലായും വില്ക്കപ്പെടുന്നത്.
/sathyam/media/post_attachments/cm0zPdfCSVfg1aFvrluc.jpg)
അന്യസംസ്ഥാനങ്ങളിൽ നിന്നാണ് ഇവയെ എത്തിക്കുന്നത്. 200 രൂപ മുതൽ വിലയിട്ടാണ് വില്പന. എളുപ്പം ഇണങ്ങുമെന്നതും വില കുറവുമാണ് ആളുകളെ ആകർഷിക്കുന്നത്. അംഗീകൃത പെറ്റ്ഷോപ്പുകളിൽ വില്ക്കപ്പെടുന്ന വിദേശയിനം തത്തകളെ വാങ്ങാം വളർത്താം. ഇതിൽ പേടിക്കേണ്ട. 1972ലാണ് ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നത്. നിയമത്തിന്റെ ഒന്നാം ഷെഡ്യൂളിൽ പരുന്ത് വർഗങ്ങൾ, ജലാശയങ്ങളെ ആശ്രയിക്കുന്ന വെൺപകം, കരണ്ടിക്കൊക്ക് എന്നീ പക്ഷികളും, മലമുഴക്കി വേഴാമ്പൽ, ചിലതരം കാടകൾ എന്നിവയും ഉൾപ്പെടും.
പക്ഷികളെ പിടിക്കുന്നതു മാത്രമല്ല കൊല്ലുക, തോലെടുക്കുക, മുട്ടകൾ നശിപ്പിക്കുക, ആവാസവ്യവസ്ഥ തകർക്കുക, കൂട് നശിപ്പിക്കുക എന്നിവയെല്ലാം നിയമലംഘനമാണ്. അടുത്തിടെ കാക്കയെയും ഷെഡ്യൂൾ രണ്ടിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നു,
വളരും മുമ്പേ
ഡിസംബർ മുതൽ മാർച്ച് വരെയാണ് ഇന്ത്യൻ തത്തകളുടെ പ്രജനനകാലം. വലിയമരങ്ങളുടെ പൊത്തുകളിൽ വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ പിടികൂടി വിപണിയിലെത്തിക്കുകയാണ് ചെയ്യുന്നത്. തള്ളപ്പക്ഷി നൽകുന്ന ഭക്ഷണം കഴിച്ചു വളരേണ്ട പ്രായത്തിൽ 'പക്ഷിപ്രേമി"കളുടെ കൈകളിലെത്തുന്ന കുഞ്ഞുങ്ങൾക്ക് നൽകുന്നത് പഴം, പാൽ പോലുള്ള ഭക്ഷണമാണ്. ഇത് പക്ഷിക്കുഞ്ഞുങ്ങൾക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുകയും പിന്നീട് ജീവൻനഷ്ടപ്പെടുകയുമാണ് പൊതുവേ സംഭവിക്കുന്നത്.
7 വർഷം തടവും പിഴയും
നാടൻ ഇനങ്ങളായ റിംഗ് നെക്ക് പാരക്കീറ്റ്, മലബാർ പാരക്കീറ്റ്, അലക്‌സാൻഡ്രിൻ പാരക്കീറ്റ് (മലന്തത്ത), വെർണൽ ഹാംഗിംഗ് പാരക്കീറ്റ്, പ്ലംഹെഡ് പാരക്കീറ്റ് തുടങ്ങിയവ ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിന്റെ നാലാം ഷെഡ്യൂളിൽ ഉൾപ്പെടും. വന്യജീവി സംരക്ഷണ നിയമത്തിലെ ഒമ്പതാം വകുപ്പനുസരിച്ച് ഇവയിൽ ഒന്നിനെയും വേട്ടയാടാനോ കൂടുകളിൽ പാർപ്പിക്കാനോ പാടില്ല. പിടിക്കപ്പെട്ട് കുറ്റം തെളിഞ്ഞാൽ കുറ്റത്തിന്റെ തീവ്രതയനുസരിച്ച് മൂന്നു മുതൽ 7 വരെ വർഷം തടവും 10,000 മുതൽ 50,000 വരെ രൂപ പിഴയും ലഭിക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us