സംസ്ഥാനത്ത് ഡെങ്കിപ്പനിക്കേസുകൾ കുതിക്കുന്നു

New Update

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിക്കേസുകൾ കുതിക്കുന്നു. കഴിഞ്ഞദിവസം 127 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളത്ത് 41 പേർക്കും കൊല്ലത്ത് 28 പേർക്കും തൃശൂരിൽ 23 പേർക്കുമാണ് രോഗബാധ. മലപ്പുറത്ത് 10 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനുപുറെമ സംസ്ഥാനത്താകെ 298 പേർ രോഗബാധ സംശയവുമായി ചികിത്സ തേടിയിട്ടുണ്ട്. 66 പേർ ചികിത്സയിലുള്ള എറണാകുളമാണ് ഇക്കാര്യത്തിൽ മുന്നിൽ. തൃശൂരിൽ 58 ഉം മലപ്പുറത്ത് 33 ഉം പേർ ചികിത്സയിലുണ്ട്.

Advertisment

publive-image

ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ സംസ്ഥാനത്ത് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പനിയുടെ ആരംഭത്തിൽതന്നെ ചികിത്സ ഉറപ്പാക്കണമെന്നാണ് ആരോഗ്യവകുപ്പ് നിർദേശം. കാലാവസ്ഥ മാറിയതാണ് ഡെങ്കിപ്പനിപ്പകർച്ചയുടെ പ്രധാന കാരണം.

മഴക്കാലം ആരംഭിച്ചതോടെയാണ് പലയിടത്തും ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്തുതുടങ്ങിയത്. ആശങ്കയുയർത്തി സംസ്ഥാനത്ത് 138 ഡെങ്കിപ്പനി ബാധിത മേഖലകൾ (ഹോട്ട് സ്പോട്ട്) ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. കൊല്ലം, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ ഹോട്ട് സ്‌പോട്ടുകൾ. സാധാരണ ഡെങ്കിപ്പനി (ക്ലാസിക് ഡെങ്കി ഫീവര്‍), രക്തസ്രാവത്തോടെയുള്ള ഡെങ്കിപ്പനി (ഡെങ്കി ഹെമറേജിക് ഫീവര്‍), ആഘാതാവസ്ഥയോടുകൂടിയ ഡെങ്കിപ്പനി (ഡെങ്കി ഷോക്ക് സിന്‍ഡ്രോം) എന്നിങ്ങനെ മൂന്നുതരം ഡെങ്കികേസുകളാണ്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നതിൽ കൂടുതലും അധികം ഭീഷണിയാവാത്ത സാധാരണ ഡെങ്കിപ്പനിയാണ്.

Advertisment