Advertisment

65–ാം വയസ്സിൽ ചരിത്രത്തിന്റെ ഭാഗമായി കോട്ടയത്തെ റെയിൽ തുരങ്കങ്ങൾ; തുരങ്കം ഒഴിവാക്കിയുള്ള ഇരട്ടപ്പാതക്ക് 29 ന് തുടക്കം

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കോട്ടയം: ഇന്നലെ രാവിലെ തിരുനൽവേലി– പാലക്കാട് പാലരുവി എക്സ്പ്രസ് (16791) കോട്ടയത്തെ ഇരട്ടത്തുരങ്കങ്ങളിലെ ഇരുട്ട് മുറിച്ചു കടന്ന് റെയിൽവേ സ്റ്റേഷനിലെത്തി. അതോടെ, ട്രെയിൻ യാത്രക്കാരുടെ ‘കണ്ണ് രണ്ടു വട്ടം പൊത്തുന്ന’ കോട്ടയത്തെ റെയിൽ തുരങ്കങ്ങൾ 65–ാം വയസ്സിൽ ചരിത്രത്തിന്റെ ഭാഗമായി.

ഞായറാഴ്ച ചിങ്ങവനം – കോട്ടയം – ഏറ്റുമാനൂർ ഇരട്ടപ്പാത കമ്മിഷൻ ചെയ്യുന്നതോടെ, കോട്ടയം റെയിൽവേ സ്റ്റേഷനു സമീപമുള്ള തുരങ്കങ്ങളിലൂടെ ഗതാഗതം ഇല്ലാതാകും. പുതിയ ട്രാക്കുകൾ തുരങ്കം ഒഴിവാക്കിയാണു നിർമിച്ചിട്ടുള്ളത്. ഇന്നലെ പാലരുവി എക്സ്പ്രസ് തുരങ്കത്തിലൂടെ കടത്തി വിട്ട ശേഷം, ഈ ഭാഗം പുതിയ ട്രാക്കുമായി ബന്ധിപ്പിക്കുന്ന ജോലികൾ പൂർത്തിയാക്കി. 1957 ലാണ് ഈ തുരങ്കങ്ങൾ നിർമിച്ചത്.

റെയിൽവേയിൽ അന്ന് അസിസ്റ്റന്റ് എൻജിനീയറായിരുന്ന മെട്രോമാൻ ഇ.ശ്രീധരൻ അടക്കം നിർമാണത്തിൽ പങ്കാളിയായി. നിരവധി കഥകളിൽ നിഗൂഢതയുടെ സൂചനയായി വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഈ തുരങ്കങ്ങൾക്ക് കേടുവരുത്താതെയാണു സമീപത്തു പുതിയ ട്രാക്ക് നിർമിച്ചത്. തുരങ്കങ്ങൾ അടയ്ക്കാൻ പദ്ധതിയില്ലെന്നു റെയിൽവേ പറയുന്നു. ഇതുവഴിയുള്ള ട്രാക്ക് ഷണ്ടിങ്ങിനു മാത്രം ഉപയോഗിക്കും.

Advertisment