കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കേരളത്തിലെ കർഷകരെ പൂർണ്ണമായും അവഗണിക്കുകയാണെന്നും, കർഷകർക്കു വേണ്ടിയുള്ള അടിയന്തര നടപടികൾ സ്വീകരിച്ച് അവരുടെ കാർഷികവിളകൾക്ക് ന്യായവില ഉറപ്പാക്കണമെന്നും, കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും മു൯ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ്.
റബ്ബറിന് കിലോയ്ക്ക് 250 രൂപ ഉറപ്പായും നൽകുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ സംസ്ഥാന സർക്കാർ, അതേപ്പറ്റി ഒന്നും മിണ്ടുന്നില്ല. കേന്ദ്രസർക്കാരും ഈ കാര്യം അറിഞ്ഞതായി ഭാവിക്കുന്നില്ല.
ഇതുപോലെയാണ് മറ്റ് കാർഷികവിളകളുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട ധാരാളം തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നൽകിയ ഇടതുപക്ഷമുന്നണി ഈ കാര്യം അടിയന്തരമായി നടപ്പാക്കാൻ അവരുടെ സർക്കാരിനോട് ആവശ്യപ്പെടണം. അല്ലാത്തപക്ഷം കർഷകർ ആകെ തകർച്ചയിലേക്ക് പോകുമെന്നും അതിന് കാരണക്കാർ ഇടതുപക്ഷമുന്നണി ആയിരിക്കുമെന്നും തോമസ് പറഞ്ഞു.
വിഭിന്നങ്ങളായ കാർഷിക വിളകൾ ഉല്പദിപ്പിക്കുന്ന കർഷകരാണ് കേരളത്തിലുള്ളത്. മറ്റു സംസ്ഥാനങ്ങളിലൊക്കെ ഉള്ളതിനേക്കാൾ വ്യത്യസ്തമായ രീതിയിൽ ഇവർ നടത്തുന്ന തീവ്രമായ ശ്രമത്തിന് ഫലം വേണ്ടവിധത്തിൽ ഉണ്ടാകുന്നില്ല എന്നുള്ളത് കേന്ദ്ര-സംസ്ഥാന സർക്കാർ മനസ്സിലാക്കണം. തോമസ് പറഞ്ഞു.