Advertisment

'ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുമ്പോൾ പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്; പ്രത്യേക പുരസ്‌ക്കാരം നേടിയവർക്ക് 25,000 രൂപ നൽകി അപമാനിക്കരുത്'; ചലചിത്ര പുരസ്കാര വിതരണ വേദിയിൽ വിവാദ പരാമർശവുമായി നടൻ അലൻസിയർ

alencier

തിരുവനന്തപുരം: ചലചിത്ര പുരസ്കാര വിതരണ വേദിയിൽ വിവാദ പരാമർശവുമായി നടൻ അലൻസിയർ. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്ന് അലൻസിയർ പറഞ്ഞു.

ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുമ്പോൾ ആണ്‍കരുത്തുള്ള പ്രതിമ തരണം. സ്പെഷൽ ജൂറി പുരസ്കാരത്തിന് സ്വർണം പൂശിയ പ്രതിമ നൽകണം.  പ്രത്യേക പുരസ്‌ക്കാരം നേടുന്ന എന്നെയും കുഞ്ചാക്കോ ബോബനേയും 25,000 രൂപ നൽകി അപമാനിക്കരുത്. പുരസ്‌ക്കാരത്തിനുള്ള തുക വർധിപ്പിക്കണമെന്നും അലൻസിയർ പറഞ്ഞു.

പുരസ്കാരം ഏറ്റുവാങ്ങിയശേഷമാണ് അലൻസിയറുടെ വിവാദ പരാമർശം.

Advertisment