Advertisment

'മന്ത്രിസഭാ പുനഃസംഘടന മച്ചിപ്പശുക്കളെ തൊഴുത്ത് മാറ്റിക്കെട്ടുന്ന പോലെ. എല്ലാം തീരുമാനിക്കുന്നത് പിണറായി വിജയനും മരുമകൻ മന്ത്രിയും ചേർന്ന്. മറ്റ് മന്ത്രിമാർക്ക് ഒരു റോളുമില്ല! പുനഃസംഘടന കൊണ്ട് ജനങ്ങൾക്ക് ഒരു ഉപകാരവുമില്ല'; പരിഹസിച്ച് കെ സുരേന്ദ്രൻ

k surendran-2

തൃശൂർ: സംസ്ഥാനത്തെ മന്ത്രിസഭാ പുനഃസംഘടനയെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മച്ചിപ്പശുക്കളെ തൊഴുത്ത് മാറ്റിക്കെട്ടുന്ന പോലെയാണ് സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയെന്നും എല്ലാം തീരുമാനിക്കുന്നത് പിണറായി വിജയനും മരുമകൻ മന്ത്രിയുമാണെന്നും സുരേന്ദ്രൻ പറഞ്ഞു. 

Advertisment

മറ്റ് മന്ത്രിമാർക്ക് ഒരു റോളുമില്ല. ഈ മന്ത്രിസഭ പുനഃസംഘടന കൊണ്ട് ജനങ്ങൾക്ക് ഒരു ഉപകാരവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

നാഥനില്ലാ കളരിയായി സംസ്ഥാന ആഭ്യന്തര വകുപ്പ് മാറി. പിഞ്ച് കുഞ്ഞുങ്ങൾ പോലും പീഡിപ്പിക്കപ്പെടുകയാണ്. മാരക രോഗങ്ങൾ തിരിച്ച് വരുന്നത് ആരോഗ്യ വകുപ്പിന്‍റെ പിടിപ്പുകേടാണ്. ആരോഗ്യ വകുപ്പ് വേണ്ടത്ര മുൻകരുതലുകൾ എടുക്കാത്തതാണ് നിപ വീണ്ടും പടർന്ന് പിടിക്കാൻ കാരണം.

പിണറായിയുടെ ഭരണത്തിൽ ജനം കഷ്ടപ്പെടുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

 

Advertisment