കൊല്ലം ചെമ്മാമുക്കില്‍ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്: ഒരാൾ കസ്റ്റഡിയിൽ

New Update

publive-image

കൊല്ലം: ചെമ്മാമുക്കില്‍ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ യുവതിയുടെ പൂർണ നഗ്നമായ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ കേസിൽ വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് 24 വയസ്സുകാരനെ പോലീസ് പിടികൂടി. ഡിസംബർ 29 മുതലാണ് കേരളാപുരം സ്വദേശിനിയായ യുവതിയെ കാണാതായത്.

Advertisment

ബീച്ചിൽ വച്ച് യുവതിയെ പരിചയപ്പെട്ട യുവതിയെ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിലേക്കു കൂട്ടിക്കൊണ്ടുപോയതായും. ഇവിടെവച്ച് ഇവർ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായും യുവാവ് പോലീസിനോട് പറഞ്ഞു. ഇതിനിടെ യുവതിക്ക് അപസ്മാരം വന്നുവെന്നും ഇതേത്തുടർന്ന് ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നും ഇയാൾ വ്യക്തമാക്കി.

ഡിസംബർ 31ന് നൈറ്റ് പട്രോളിങ്ങിനിടെ കൊട്ടിയം പോലീസ് യുവാവിനെ പിടികൂടിയിരുന്നു. ഇയാളുടെ കയ്യിൽ സംശയാസ്പദമായി ഫോൺ കണ്ടതോടെയാണ് പോലീസ് പിടികൂടിയത്. എന്നാൽ ഫോൺ കളഞ്ഞു കിട്ടിയതാണെന്നു പറഞ്ഞു.

ഈ ഫോണിൽ നിന്ന് പോലീസ് നമ്പറെടുത്ത് വിളിച്ചപ്പോൾ കാണാതായ യുവതിയുടെ വീട്ടിലേക്കാണു കോൾ പോയത്. ഫോണിന്റെ ഉടമയെ കാണാനില്ലെന്നും പരാതി നൽകിയിട്ടുണ്ടെന്നുമുള്ള വിവരം വീട്ടുകാർ പോലീസിനെ അറിയിച്ചു. തുടർന്ന്, ഫോൺ പിടിച്ചെടുത്തശേഷം ഇയാളെ പോലീസ് വിട്ടയച്ചു.

ബുധനാഴ്ച രാവിലെ യുവതിയുടെ മൃതദേഹം കണ്ടെത്തിയപ്പോൾ നേരത്തെ കസ്റ്റഡിയിലെടുത്ത യുവാവിനെ വീണ്ടും പോലീസ് അന്വേഷിച്ചു കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് യുവതിയെ പരിചയപ്പെട്ടതായും തുടർന്ന് സംഭവിച്ച കാര്യങ്ങളും യുവാവ് പോലീസിനു മൊഴി നൽകിയത്.

ബുധനാഴ്ച രാവിലെ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍നിന്നും ദുര്‍ഗന്ധം വന്നതോടെ പ്രദേശവാസികള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലം ബീച്ചില്‍ യുവതിയെത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നുവെങ്കിലും മറ്റു തുമ്പുകളൊന്നും ലഭിക്കാതിരുന്നതോടെ അന്വേഷണം വഴിമുട്ടിയ നിലയിലായിരുന്നു.

Advertisment