Advertisment

കുറവിലങ്ങാട് ടൗണിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വില്പന ടത്തിയ ബംഗാള്‍ സ്വദേശി പിടിയിൽ

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

Advertisment

കുറവിലങ്ങാട്: പശ്ചിമ ബംഗാളിൽ നിന്നും ട്രയിൻ മാർഗ്ഗം കഞ്ചാവ് എത്തിച്ച് പൊതികളാക്കി കുറവിലങ്ങാട് ടൗണിലും പരിസര പ്രദേശങ്ങളിലും വില്പന നടത്തിയ ബoഗാൾ സ്വദേശി ടിപ്പു എസ്.കെ യെ കുറവിലങ്ങാട് എക്സൈസ് ഇൻസ്പെക്ടർ ഒ.പി വർമ്മ ദേവന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

ഇയാൾ കുറവിലങ്ങാടിന് സമീപം വാടകയ്ക്ക്‌ താമസിച്ച് തൊഴിലാളികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും പൊതി ഒന്നിന് 500/- രൂപ നിരക്കിൽ കഞ്ചാവ് വില്പന നടത്തി വരുകയായിരുന്നു. ഇയാളിൽ നിന്നും നാല് കഞ്ചാവ് പൊതികളും കഞ്ചാവ് വലിക്കുവാനുള്ള ചിലിം എന്ന ഉപകരണവും കണ്ടെടുത്തു.

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം കേരളത്തിൽ എക്സൈസ് വകുപ്പ്നടപ്പാക്കിവരുന്ന ലഹരി വിരുദ്ധ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പരിശോധനകൾ ശക്തമാക്കിയിരുന്നു. കുറവിലങ്ങാട് റേഞ്ചിലെ ഉദ്യോഗസ്ഥർ പല സ്ക്വാഡുകളായി തിരിഞ്ഞ് പട്രോളിംഗ് നടത്തുന്നതിനിടയിൽ ഭയന്നോടിയ പ്രതിയെ പിൻതുടർന്ന് ഇയാൾ താമസിച്ച വാടക വീട്ടിൽ നിന്നും പിടികൂടുകയായിരുന്നു.

പരിശോധനയിൽ ഇയാളോടൊപ്പം താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികൾ എല്ലാവരും കഞ്ചാവിന് അടിമകളാണെന്ന് എക്സൈസിന് ബോധ്യമായിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയതായി എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടറോടൊപ്പം പ്രിവന്റിവ് ഓഫീസർമാരായ കെ.ആര്‍ ബിനോദ്, അനു വി. ഗോപിനാഥ്, എക്സൈസ് ഇന്റെലിജെൻസ് വിഭാഗം പ്രിവന്റീവ് ഓഫീസർ മേഘനാഥൻ പി.എ, സിവിൽ എക്സൈസ് ഓഫീസർമാരായ ദീപേഷ് എ.എസ്, വേണുഗോപാൽ കെ. ബാബു, അമൽ ഷ മാഹിൻ കുട്ടി, എക്സൈസ് ഡ്രൈവർ ബിബിൻ ജോയി എന്നിവരും പങ്കെടുത്തു.

Advertisment