കുതിരവട്ടം പപ്പു പ്രേക്ഷകമനസ്സിൽ മരണമില്ലാത്ത പ്രതിഭ - മക്കൾ പ്രസിഡന്റ് ഷെവലിയാർ സിഇ ചാക്കുണ്ണി

New Update

publive-image

കോഴിക്കോട്:വിടപറഞ്ഞിട്ട് രണ്ടു പതിറ്റാണ്ടിലധികമായിട്ടും പ്രേക്ഷക മനസ്സിൽ മായാതെ ഇടംപിടിച്ച അതുല്യ പ്രതിഭയാണ് കുതിരവട്ടം പപ്പു. അദ്ദേഹത്തിന്റെ ഡയലോഗുകൾ സാമൂഹിക സാംസ്കാരിക- രാഷ്ട്രീയ മേഖലകളിൽ ഏറെ പ്രസക്തിയോടെ ഇന്നും നിറഞ്ഞു നിൽക്കുന്നു. വെള്ളാനകളുടെ നാട്ടിലെ ഇപ്പോൾ ശരിയാക്കിത്തരാം, തേന്മാവിൽ കൊമ്പത്തെ ടാസ്കി വിളിയെടാ തുടങ്ങിയ സംഭാഷണങ്ങൾ ദൃശ്യമാധ്യമങ്ങളിൽ ദിനംപ്രതി ആവർത്തിച്ച് അച്ചടിച്ചു വരികയും പ്രക്ഷേപണം ചെയ്യുകയും ചെയ്യുന്നു.

Advertisment

ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ അദ്ദേഹത്തിന്റെ അന്നത്തെ സിനിമ - സീരിയൽ നാടകങ്ങളിലെ ഡയലോഗുകളുടെ പ്രസക്തി ഏറിവരുന്നു. ജീവിച്ചിരുന്ന കാലത്ത് അർഹതപ്പെട്ട അംഗീകാരവും, പരിഗണനയും സർക്കാരിൽ നിന്നും ബന്ധപ്പെട്ടവരിൽ നിന്നും പപ്പുവിന് ലഭിച്ചിട്ടില്ല എന്നത് ഒരു ദുഃഖ സത്യമായി അവശേഷിക്കുന്നു. അങ്ങാടിയിലെ സിനിമയിലെ പാവാട വേണം മേലാട വേണം വാർത്തയിലെ ഇന്നലെകൾ ഇതുവഴിയേ പോയീ എന്നീ പാട്ടുകൾ പപ്പുവിന്റെ ഓർമ്മക്കുള്ള നിത്യ സ്മാരകങ്ങളാണ്.

കോഴിക്കോടൻ സിനിമയിലെ മറക്കാനാവാത്ത കൂട്ടുകെട്ടായ ഐ.വി.ശശി - ടി. ദാമോദരൻ - പി.വി.ഗംഗാധരൻ ടീമിന്റെ ഗൃഹലക്ഷ്മി ഫിലീസിലൂടെ ഉണ്ടായ മികച്ച കെസമിസ്ട്രിയുടെ ഉത്തമ ഉദാഹരണമാണ് ഈ പാട്ടുകൾ . കേവലം ഒരു ഹാസ്യ നടനിൽ ഒതുങ്ങാത്ത മികച്ച സ്വഭാവനടനും കൂടിയാണ് അദ്ദേഹം എന്നതിന് ഉദാഹരണം നിരവധിയാണ്. അദ്ദേഹത്തിന്റെ അനുസ്മരണം കഴിഞ്ഞ 22 വർഷങ്ങളായി മുടങ്ങാതെ നടത്താൻ മക്കൾ സംഘടനയ്ക്ക് കഴിഞ്ഞു എന്നത് ചാരിതാർത്യം നൽകുന്നു.

അനുസ്മരണ ചടങ്ങ് 2023 ഫെബ്രുവരി 25 ശനിയാഴ്ച വൈകീട്ട് മൂന്നര മണിക്ക് ചാലപ്പുറത്തുള്ള മക്കൾ ഓഫീസിൽ ലളിതമായി നടത്തുന്നു. പ്രസ്തുത ചടങ്ങിൽ മികച്ച ഡോക്യുമെന്ററി ജോൺ എബ്രഹാം പുരസ്കാരം കരസ്ഥമാക്കിയ ഷാജി പട്ടിക്കരയെ ആദരിക്കുന്നു.നാടക - സീരിയൽ - സിനിമ- കല - സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ ആരാധ്യയായ കോഴിക്കോട് മേയർ ഡോക്ടർ ബീന ഫിലിപ്പ് ഉദ്ഘാടനവും ഉപഹാര സമർപ്പണം നടത്തും.

Advertisment