Advertisment

ഇന്നസെന്റിന്റെ വിയോഗത്തിൽ തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് അനുശോചിച്ചു

New Update

publive-image

Advertisment

കുവൈറ്റ്:വൈവിധ്യമാർന്ന കഥാപാത്രങ്ങളെ തന്മയത്വത്തോടെ മികവുറ്റതാക്കിയ മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്ര താരവുമായ ഇന്നസെന്റിന്റെ വിയോഗത്തിൽ തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി.

നാടകം, രാഷ്ട്രീയം, ബിസിനസ്, സംഘാടകനും തുടങ്ങിയ രംഗങ്ങളിൽ കുറേക്കാലം സജീവമായിരുന്നു. 1972ൽ പുറത്തിറങ്ങിയ "നൃത്തശാല"യാണ് ഇന്നസെന്റിന്റെ ആദ്യ ചിത്രം. തനതായ തൃശ്ശൂർ ശൈലിയിലൂടെ മലയാള സിനിമാരംഗത്തെ എക്കാലത്തെയും പ്രമുഖ സിനിമ താരങ്ങളിൽ ഒരാളായി മാറിയ ഇന്നസെന്റ്. അഭിനയത്തിനും സിനിമാ നിർമ്മാണത്തിനും പുറമേ താര സംഘടനയായ "അമ്മ"യുടെ സാരഥി എന്ന നിലയിൽ ദീർഘകാലം സേവനമനുഷ്ഠിച്ചു.

"മഴവിൽക്കാവടി", "രാവണപ്രഭു" എന്നീ സിനിമകളിലെ അഭിനയത്തിന് സംസ്ഥാന പുരസ്കാരവും ഫിലിം ഫെയർ അവാർഡും ഉൾപ്പെടെ ഒട്ടനവധി ബഹുമതികൾ ഇന്നസെന്റ് കരസ്ഥമാക്കിയിട്ടുണ്ട്. കാൻസർ വാർഡിലെ ചിരി, ഞാൻ ഇന്നസെന്റ് തുടങ്ങിയ നിരവധി പുസ്തകങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്.

Advertisment