പ്രസവസമയത്ത് സെപ്സിസ് ബാധിച്ചതിനെത്തുടര്‍ന്ന് ജീവനുവേണ്ടി പോരാടിയ ദിവസങ്ങളെക്കുറിച്ച് യുകെയിലെ 33കാരിയായ ഷെല്ലി യംഗ്. രണ്ട് വര്‍ഷം മുന്‍പ് തനിക്കുണ്ടായ ദുരവസ്ഥയെക്കുറിച്ച് ഇപ്പോള്‍ തുറന്നു പറയുന്നത് സെപ്സിസിനെ എത്ര സീരിയസായി കണക്കാക്കണം എന്ന് വ്യക്തമാക്കുന്നതിനാണെന്ന് ഷെല്ലി പറയുന്നു.
2019 നവംബര്‍ 13നാണ് ഷെല്ലി തന്റെ മകന് മാക്സ്വെല്ലിന് ജന്മം നല്‍കിയത്. അടുത്ത ദിവസം പ്ലാസന്റ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായതിനു ശേഷം വീട്ടിലേക്ക് മടങ്ങിയതായി സൗത്ത് വെസ്റ്റ് ന്യൂസ് സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തു. മൂന്നു ദിവസത്തിനു ശേഷം ശക്തമായ ശരീര വേദനയും വിറയലുമനുഭവപ്പെട്ട ഷെല്ലി തനിക്ക് നടക്കാന്‍ സാധിക്കുന്നില്ലെന്ന് വീട്ടിലെ മിഡൈ്വഫിനോട് പറഞ്ഞു.
നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ റിപ്പോര്‍ട്ട് പ്രകാരം മങ്ങിയ കാഴ്ച, പേശി വേദന, കഠിനമായ ശ്വാസതടസ്സം, ശരീര വേദന തുടങ്ങി സെപ്സിസിന്റെ എല്ലാ ലക്ഷണങ്ങളും ഷെല്ലിക്ക് അനുഭവപ്പെട്ടിരുന്നു. എന്നാല്‍ പ്രസവ ശേഷമുണ്ടാകുന്ന സാധാരണ പനിയായിരിക്കാമെന്നാണ് ആരോഗ്യ പ്രവര്ത്തകന് പറഞ്ഞത്.
കുഞ്ഞുണ്ടായതിനു ശേഷം തനിക്കും ഭര്‍ത്താവിനും സന്തോഷത്തിന്റെ നിമിഷങ്ങളായിരിക്കേണ്ടതിനു പകരം തങ്ങള്‍ കൂടുതല്‍ വിഷമകരമായ അവസ്ഥയിലേക്ക് പോകേണ്ടി വരികയായിരുന്നുവെന്ന് ഷെല്ലി പറയുന്നു. കുഞ്ഞുമൊത്തുള്ള നിമിഷങ്ങള്‍ ആഘോഷിക്കേണ്ട സമയത്ത് ഞാന്‍ തീവ്രപരിചരണ വിഭാഗത്തില്‍ കോമയില്‍ എന്റെ ജീവനുവേണ്ടി പോരാടുകയായിരുന്നു.
ആ സമയത്ത് ഭര്‍ത്താവും എന്റെ കുടുംബവും അനുഭവിച്ച വേദന എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ, ഇത് സംഭവിച്ചത് ഏകദേശം രണ്ട് വര്‍ഷം മുമ്പാണെങ്കിലും അതിന്റെ അസ്വസ്ഥതകള്‍ ഇപ്പോഴും തന്നെ അലട്ടുന്നുണ്ട്. ദേഷ്യപ്പെടാതിരിക്കാനും വികാരഭരിതയാകാതിരിക്കാനും ഇപ്പോഴും ബുദ്ധിമുട്ടാണ്,’ യംഗ് തുടര്‍ന്നു.
എന്നാലും അപകടം കൂടാതെ താന്‍ രക്ഷപ്പെട്ടു. സെപ്സിസ് തികച്ചും ഭയാനകമായ ഒരു അവസ്ഥയാണ്, അത് എത്രത്തോളം അപകടകരമാണെന്ന് അവബോധം വളര്‍ത്തുന്നതിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഇപ്പോള്‍ ഇത് തുറന്നു പറയുന്നതിലൂടെ എനിക്ക് മറ്റുള്ളവരെ സഹായിക്കാന്‍ കഴിയുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത് ഷെല്ലി പറഞ്ഞു.
സെപ്സിസിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്ന് മനസ്സിലായിട്ടും ഡോക്ടേര്‍സ് അടിയന്തര ചികിത്സ നല്‍കാതിരുന്നതാണ് തന്റെ അവസ്ഥ വഷളാക്കിയതെന്ന് ഷെല്ലി പറഞ്ഞു. റോയല്‍ ബെര്‍ക്ക്ഷെയര്‍ ഹോസ്പിറ്റലില്‍ ഷെല്ലിക്ക് സെപ്സിസിന്റെ ലക്ഷങ്ങള്‍ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും അവര്‍ അവള്‍ക്ക് ഏഴ് മണിക്കൂര്‍ നേരത്തേക്ക് യാതൊരു ആന്റിബയോട്ടിക്കുകളും നല്‍കിയില്ല.
പിന്നീട് അസുഖം മൂര്‍ച്ഛിച്ച ഷെല്ലി കോമ സ്റ്റേജിലാവുകയായിരുന്നു. അതിനു ശേഷമാണ് ഡോക്ടേര്‍സ് അണുബാധയുടെ കാരണമായ അണ്ഡാശയത്തിലെ മുഴ നീക്കം ചെയ്യാന്‍ അവളെ അധിക അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. ചികിത്സയിക്കിടെ ഓക്സിജന്‍ ക്ലിപ്പില്‍ നിന്ന് അമിതമായ പ്രഷര്‍ അടിച്ച് ഇടതു ചെവിയില്‍ പഴുപ്പുണ്ടാവുകയും കേള്‍വിശക്തി നഷ്ടമാവുകയും ചെയ്തു.
ഒലിവിയ, ഫ്രെഡി, അലക്സാണ്ടര്‍ എന്നീ മൂന്ന് കുട്ടികള്‍ കൂടിയുള്ള യംഗ്, താന്‍ ഇപ്പോള്‍ നിരന്തരമായ ശരീര വേദനയും പേശീവലിവും അനുഭവിക്കുന്നുണ്ടെന്നും പറഞ്ഞു. തുടര്‍ന്നുള്ള പരിശോധനയില്‍ ഷെല്ലിക്ക് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍, പോസ്റ്റ്-ഇന്റന്‍സീവ് കെയര്‍ സിന്‍ഡ്രോം, പോസ്റ്റ്-സെപ്സിസ് സിന്‍ഡ്രോം എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
ആശുപത്രി നടത്തുന്ന റോയല്‍ ബെര്‍ക്ക്ഷെയര്‍ എന്‍എച്ച്എസ് ഫൗണ്ടേഷനെതിരെ താന്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും യംഗ് പറഞ്ഞു. ‘സെപ്സിസിന്റെ ലക്ഷണങ്ങളെയും ലക്ഷണങ്ങളെയും കുറിച്ച് അവബോധം വളര്‍ത്തുന്നതിന് ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.
അവിശ്വസനീയമാംവിധം അപകടകരമാണെങ്കിലും, നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും രോഗത്തെ തോല്‍പ്പിക്കാന്‍ പ്രധാനമാണെന്ന് ഷെല്ലിയുടെ മെഡിക്കല്‍ വക്താവ് എമിലി മാന്‍സ്ഫീല്‍ഡ് പറഞ്ഞു. തന്റെ ബുദ്ധിമുട്ടുകള്‍ നികത്താന്‍ യാതൊന്നിനും കഴിയില്ലെങ്കിലും തന്റെ കഥ പങ്കുവെക്കുന്നതിലൂടെ സെപ്സിസിന്റെ ലക്ഷണങ്ങളെ കുറിച്ച് മറ്റുള്ളവരെ ബോധവാന്മാരാക്കാന് തനിക്ക് സാധിക്കുമെന്ന് ഷെല്ലി പ്രതീക്ഷിക്കുന്നുവെന്നും മാന്‍സ്ഫീല്‍ഡ് പറഞ്ഞു.
തൃശൂര്‍: യൂത്ത് കോൺഗ്രസ് തൃശൂർ നിയോജക മണ്ഡലത്തിലെ നോർത്ത് – വെസ്റ്റ് മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ കരുണം ഭവന നിർമ്മാണ ധനശേഖരണത്തിനായി സംഘടിപ്പിക്കുന്ന ലീഡർ കെ. കരുണാകരൻ മെമ്മോറിയൽ 5’s ഫുട്ബോൾ ടൂർണ്ണമെന്റ് പടിഞ്ഞാറെക്കോട്ടയിലെ എൻഫീൽഡ് എഫ്സിയിൽ സംഘടിപ്പിച്ചു. കെപിസിസി നിർവാഹക സമിതി അംഗം പത്മജ വേണുഗോപാൽ ഉദ്ഘാടനം നിർവഹിച്ച ടൂർണ്ണമെന്റിലെ വനിതകളുടെ മത്സര വിജയികൾക്ക് മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണനും, പുരുഷ വിഭാഗം മത്സരത്തിലെ വിജയികൾക്ക് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും സമ്മാനം വിതരണം ചെയ്തു. […]
കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാന്‍ ലൂണ തന്റെ മകളുടെ മരണ വാര്‍ത്ത പങ്കുവെച്ചു. തന്റെ ആറ് വയസ്സുകാരിയായ മകള്‍ ജുലിയേറ്റ മരണപ്പെട്ടു എന്ന് ലൂണ ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചു. ഏപ്രില്‍ 9ന് ആയിരുന്നു ജൂലിയേറ്റ മരണപ്പെട്ടത് സിസ്റ്റിക് ഫൈബ്രോസിസ് എന്ന രോഗത്തോട് പോരാടിയാണ് ജുലിയേറ്റ ഈ ലോകത്തോട് വിടപറഞ്ഞത്. താനും തന്റെ കുടുംബവും വലിയ വേദനയില്‍ ആണെന്നും തന്റെ മകളുടെ ഓര്‍മ്മകള്‍ എന്നും കൂടെ ഉണ്ടാകും എന്നും ലൂണ പറഞ്ഞു. തന്റെ മകള്‍ ഈ ചെറിയ പ്രായത്തില്‍ തന്നെ […]
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമിച്ച് നാലു ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടിച്ചില്ലെന്ന ആരോപണം ഉന്നയിച്ച് ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കാനാണ് പിസി വിഷ്ണുനാഥ് ശ്രമിച്ചത്. പോലീസ് കാവലിലാണ് ആക്രണം നടന്നത്. ഇപ്പോള്‍ നിരപരാധിയുടെ തലയില്‍ കേസ് കെട്ടിവയ്്ക്കാനാണ് ശ്രമിക്കുന്നതെന്നും വിഷ്ണുനാഥ് ആരോപിച്ചു. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രാണെന്ന് ഇപി ജയരാജനോട് ആരു പറഞ്ഞുവെന്നും വിഷ്ണുനാഥ് ചോദിച്ചു. എകെജി സെന്റര്‍ ഇടിഞ്ഞു പൊളിഞ്ഞു വീഴുന്ന രീതിയിലുള്ള ശബ്ദമുണ്ടായെന്ന് പികെ ശ്രീമതി പറഞ്ഞു. പക്ഷേ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന എട്ടു പോലീസുകാര്‍ പോലും ആ ശബ്ദം […]
മുംബൈ: ഉദ്ധവ് താക്കറെക്ക് വേണ്ടി ക്യാമറകളുടെ മുന്നില്‍ കരഞ്ഞ എം.എല്‍.എ വിശ്വാസവോട്ടെടുപ്പില്‍ ഉദ്ധവിനെ ചതിച്ചു. ഏക്നാഥ് ഷിന്‍ഡെ പക്ഷത്തിന് ഭൂരിക്ഷമുള്ള സഭയില്‍ വിശ്വാസവോട്ടെടുപ്പ് നടന്നപ്പോള്‍ ഉദ്ധവ് പക്ഷക്കാരനായ എം.എല്‍.എ സന്തോഷ് ബംഗാര്‍ ഉദ്ധവിന് പ്രതികൂലമായി വോട്ട് ചെയ്തു. ഒരാഴ്ച മുമ്ബ് ഏക്നാഥ് ഷിന്‍ഡെ വിമത നീക്കം നടത്തിയപ്പോള്‍ ഉദ്ധവിന് വേണ്ടി പൊതുവേദിയില്‍ കരഞ്ഞയാളാണ് സന്തോഷ് ബംഗാര്‍. ഏക്നാഥ് ഷിന്‍ഡെ പക്ഷക്കാരായ എം.എല്‍.എമാര്‍ കഴിയുന്ന ഹോട്ടലില്‍ കഴിഞ്ഞ രാത്രിയാണ് സന്തോഷെത്തിയത്. സന്തോഷ് ബംഗാര്‍ ഏക്നാഥ് ഷിന്‍ഡെക്ക് വോട്ട് ചെയ്തപ്പോള്‍ […]
പാലക്കാട് ചികിത്സാ പിഴവിനെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചെന്ന് പരാതി. പാലക്കാട് തങ്കം ആശുപത്രിയിലാണ് പ്രസവത്തെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചത്. തത്തമംഗലം സ്വദേശി ഐശ്വര്യയും കുഞ്ഞുമാണ് മരിച്ചത്.പൂർണ ആരോഗ്യവതിയായ പെൺകുട്ടിയാണ് പ്രസവത്തിനിടെ മരിച്ചത്. സിസേറിയൻ നടത്താൻ തങ്ങൾ തയാറായിരുന്നുവെങ്കിലും ആശുപത്രി അധികൃതർ അതിന് വിസമ്മതിച്ചുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഇന്നലെ മരിച്ച കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കളെ കാണിക്കാതെ മറവ് ചെയ്തതായും പരാതിയുണ്ട്. സംഭവത്തിൽ ആശുപത്രിക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു. ഐശ്വര്യയുടെ ആരോഗ്യനില വഷളയാപ്പോൾ പോലും ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചില്ലെന്നും […]
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റയില്‍വേ മന്ത്രിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എഴുതിയ കത്ത് പുറത്ത്. ഒരുവര്‍ഷം മുമ്പ് കേന്ദ്ര റെയില്‍വേ മന്ത്രിക്കാണ് ഗവര്‍ണര്‍ കത്തു നല്‍കിയത്. പദ്ധതി വേഗത്തിലാക്കാന്‍ ഇടപെടലാവശ്യപ്പെട്ടായിരുന്നു ഗവര്‍ണറുടെ കത്ത്. 16.8-21 നാണ് ഗവര്‍ണര്‍ കേന്ദ്ര റയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തെഴുതിയത്. 24.12.20 ന് ഇത് സംബന്ധിച്ച് അന്നത്തെ റയില്‍വേ മന്ത്രി പീയൂഷ് ഗോയലിനും ഗവര്‍ണര്‍ കത്തെഴുതിയിരുന്നു. ഇതിന്റെ സൂചനയും കത്തിലുണ്ട്. സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ […]
തിരുവനന്തപുരം: പി.പി.ചിത്തരഞ്ജന് സ്പീക്കറുടെ ശാസന. സീറ്റില്‍ നിന്നെഴുന്നേറ്റ് മറ്റൊരംഗത്തോട് സംസാരിച്ചതിനാണ് ശാസന. ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. ഗൗരവമായ ചര്‍ച്ചകള്‍ നടക്കുമ്ബോള്‍ അത് ശ്രദ്ധിക്കണമെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു. ശ്രദ്ധക്ഷണിക്കല്‍ നടക്കുന്ന സമയത്തായിരുന്നു സംഭവം. മന്ത്രി പി രാജീവ് മറുപടി പറയുമ്ബോഴാണ് ചിത്തരഞ്ജന് എം.എല്‍.എ ചെയറില്‍ നിന്ന് എണീറ്റ് മറ്റൊരു അംഗത്തോട് സംസാരിക്കാന്‍ പോയത്. തുടര്‍ന്നാണ് മന്ത്രിയുടെ സംസാരം നിര്‍ത്താനാവശ്യപ്പെട്ട് സ്പീക്കര്‍, ചിത്തരഞ്ജന് എം.എല്‍.എക്ക് ശാസന നല്‍കിയത്. അദ്ദേഹത്തിന്റെ പേര് എടുത്തുപറഞ്ഞായിരുന്നു ശാസന. രാഷ്ട്രീയ വിഷയങ്ങള്‍ മാത്രമല്ല […]
തിരുവനന്തപുരം: മധ്യവയസ്കനെ മർദ്ദിച്ച റാന്നി പോലീസ് സ്റ്റേഷൻ ഡ്രൈവർക്കെതിരെ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് അഡ്വ പ്രമോദ്നാരായണൻ എംഎൽഎ പത്തനംതിട്ട ജില്ലാ പൊലീസ്ചീഫിനോട് ആവശ്യപ്പെട്ടു. അരുവിക്കൽ ചുട്ടുമണ്ണിൽ ജയ്സന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. റാന്നിപോലീസ് സ്റ്റേഷനിലെ ഡ്രൈവറായ രഞ്ജിത്ത് കുമാറിനെതിരെ നിരവധി പരാതികളാണ് എംഎൽഎയ്ക്ക് ലഭിച്ചത്. ജയ്സണും സുഹൃത്തും സ്കൂട്ടറിൽ വരുമ്പോൾ വാഹന പരിശോധനയ്ക്കായി പോലീസ് വാഹനം കൈ കാണിച്ച് നിർത്തിക്കുകയായിരുന്നു. തുടർന്ന് രഞ്ജിത്ത് കുമാർ തട്ടിക്കയറുകയും മൊബൈൽ നിലത്തിട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്തു. ജയിസന്റ് ചെവിക്കല്ലിന് അടിയ്ക്കുകയും […]
തിരുവനന്തപുരം: ആലപ്പുഴ എംഎല്‍എ പി.പി ചിത്തരഞ്ജന് സ്പീക്കറുടെ വിമര്‍ശനം. ശ്രദ്ധ ക്ഷണിക്കലിനിടെ സീറ്റില്‍ നിന്നും എഴുന്നേറ്റ് പോയി സംസാരിച്ചതിനാണ് സ്പീക്കര്‍ ചിത്തരഞ്ജനെ വിമര്‍ശിച്ചത്. മന്ത്രി പി രാജീവ് കടകംപള്ളി സുരേന്ദ്രന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുമ്പോഴായിരുന്നു സംഭവം. പി.പി ചിത്തരഞ്ജന് സീറ്റില്‍ നിന്നും എഴുന്നേറ്റ് പോയി മറ്റൊരംഗത്തോട് സംസാരിക്കുകയായിരുന്നു. സീറ്റില്‍ നിന്നെഴുന്നേറ്റ് കൂട്ടായി സംസാരിക്കുക, ചെയറിന് പിന്തിരിഞ്ഞു നില്ക്കുക തുടങ്ങിയ പ്രവണതകള്‍ അവസാനിപ്പിക്കണമെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു. ഗൗരവമായ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ എല്ലാവരും ഇതു ശ്രദ്ധിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.