പ്രസവസമയത്ത് സെപ്സിസ് ബാധിച്ചതിനെത്തുടര്‍ന്ന് ജീവനുവേണ്ടി പോരാടിയ ദിവസങ്ങളെക്കുറിച്ച് യുകെയിലെ 33കാരിയായ ഷെല്ലി യംഗ്. രണ്ട് വര്‍ഷം മുന്‍പ് തനിക്കുണ്ടായ ദുരവസ്ഥയെക്കുറിച്ച് ഇപ്പോള്‍ തുറന്നു പറയുന്നത് സെപ്‌സിസിനെ എത്ര സീരിയസായി കണക്കാക്കണം എന്ന് വ്യക്തമാക്കുന്നതിനാണെന്ന് ഷെല്ലി പറയുന്നു.
2019 നവംബര്‍ 13നാണ് ഷെല്ലി തന്റെ മകന്‍ മാക്സ്വെല്ലിന് ജന്മം നല്‍കിയത്. അടുത്ത ദിവസം പ്ലാസന്റ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായതിനു ശേഷം വീട്ടിലേക്ക് മടങ്ങിയതായി സൗത്ത് വെസ്റ്റ് ന്യൂസ് സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തു. മൂന്നു ദിവസത്തിനു ശേഷം ശക്തമായ ശരീര വേദനയും വിറയലുമനുഭവപ്പെട്ട ഷെല്ലി തനിക്ക് നടക്കാന്‍ സാധിക്കുന്നില്ലെന്ന് വീട്ടിലെ മിഡൈ്വഫിനോട് പറഞ്ഞു.
നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ റിപ്പോര്‍ട്ട് പ്രകാരം മങ്ങിയ കാഴ്ച, പേശി വേദന, കഠിനമായ ശ്വാസതടസ്സം, ശരീര വേദന തുടങ്ങി സെപ്‌സിസിന്റെ എല്ലാ ലക്ഷണങ്ങളും ഷെല്ലിക്ക് അനുഭവപ്പെട്ടിരുന്നു. എന്നാല്‍ പ്രസവ ശേഷമുണ്ടാകുന്ന സാധാരണ പനിയായിരിക്കാമെന്നാണ് ആരോഗ്യ പ്രവര്‍ത്തകന്‍ പറഞ്ഞത്.
കുഞ്ഞുണ്ടായതിനു ശേഷം തനിക്കും ഭര്‍ത്താവിനും സന്തോഷത്തിന്റെ നിമിഷങ്ങളായിരിക്കേണ്ടതിനു പകരം തങ്ങള്‍ കൂടുതല്‍ വിഷമകരമായ അവസ്ഥയിലേക്ക് പോകേണ്ടി വരികയായിരുന്നുവെന്ന് ഷെല്ലി പറയുന്നു. കുഞ്ഞുമൊത്തുള്ള നിമിഷങ്ങള്‍ ആഘോഷിക്കേണ്ട സമയത്ത് ഞാന്‍ തീവ്രപരിചരണ വിഭാഗത്തില്‍ കോമയില്‍ എന്റെ ജീവനുവേണ്ടി പോരാടുകയായിരുന്നു.
ആ സമയത്ത് ഭര്‍ത്താവും എന്റെ കുടുംബവും അനുഭവിച്ച വേദന എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ, ഇത് സംഭവിച്ചത് ഏകദേശം രണ്ട് വര്‍ഷം മുമ്പാണെങ്കിലും അതിന്റെ അസ്വസ്ഥതകള്‍ ഇപ്പോഴും തന്നെ അലട്ടുന്നുണ്ട്. ദേഷ്യപ്പെടാതിരിക്കാനും വികാരഭരിതയാകാതിരിക്കാനും ഇപ്പോഴും ബുദ്ധിമുട്ടാണ്,' യംഗ് തുടര്‍ന്നു.
എന്നാലും അപകടം കൂടാതെ താന്‍ രക്ഷപ്പെട്ടു. സെപ്‌സിസ് തികച്ചും ഭയാനകമായ ഒരു അവസ്ഥയാണ്, അത് എത്രത്തോളം അപകടകരമാണെന്ന് അവബോധം വളര്‍ത്തുന്നതിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഇപ്പോള്‍ ഇത് തുറന്നു പറയുന്നതിലൂടെ എനിക്ക് മറ്റുള്ളവരെ സഹായിക്കാന്‍ കഴിയുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത് ഷെല്ലി പറഞ്ഞു.
സെപ്‌സിസിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്ന് മനസ്സിലായിട്ടും ഡോക്ടേര്‍സ് അടിയന്തര ചികിത്സ നല്‍കാതിരുന്നതാണ് തന്റെ അവസ്ഥ വഷളാക്കിയതെന്ന് ഷെല്ലി പറഞ്ഞു. റോയല്‍ ബെര്‍ക്ക്ഷെയര്‍ ഹോസ്പിറ്റലില്‍ ഷെല്ലിക്ക് സെപ്‌സിസിന്റെ ലക്ഷങ്ങള്‍ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും അവര്‍ അവള്‍ക്ക് ഏഴ് മണിക്കൂര്‍ നേരത്തേക്ക് യാതൊരു ആന്റിബയോട്ടിക്കുകളും നല്‍കിയില്ല.
പിന്നീട് അസുഖം മൂര്‍ച്ഛിച്ച ഷെല്ലി കോമ സ്‌റ്റേജിലാവുകയായിരുന്നു. അതിനു ശേഷമാണ് ഡോക്ടേര്‍സ് അണുബാധയുടെ കാരണമായ അണ്ഡാശയത്തിലെ മുഴ നീക്കം ചെയ്യാന്‍ അവളെ അധിക അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. ചികിത്സയിക്കിടെ ഓക്‌സിജന്‍ ക്ലിപ്പില്‍ നിന്ന് അമിതമായ പ്രഷര്‍ അടിച്ച് ഇടതു ചെവിയില്‍ പഴുപ്പുണ്ടാവുകയും കേള്‍വിശക്തി നഷ്ടമാവുകയും ചെയ്തു.
ഒലിവിയ, ഫ്രെഡി, അലക്സാണ്ടര്‍ എന്നീ മൂന്ന് കുട്ടികള്‍ കൂടിയുള്ള യംഗ്, താന്‍ ഇപ്പോള്‍ നിരന്തരമായ ശരീര വേദനയും പേശീവലിവും അനുഭവിക്കുന്നുണ്ടെന്നും പറഞ്ഞു. തുടര്‍ന്നുള്ള പരിശോധനയില്‍ ഷെല്ലിക്ക് പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍, പോസ്റ്റ്-ഇന്റന്‍സീവ് കെയര്‍ സിന്‍ഡ്രോം, പോസ്റ്റ്-സെപ്‌സിസ് സിന്‍ഡ്രോം എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
ആശുപത്രി നടത്തുന്ന റോയല്‍ ബെര്‍ക്ക്ഷെയര്‍ എന്‍എച്ച്എസ് ഫൗണ്ടേഷനെതിരെ താന്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും യംഗ് പറഞ്ഞു. 'സെപ്സിസിന്റെ ലക്ഷണങ്ങളെയും ലക്ഷണങ്ങളെയും കുറിച്ച് അവബോധം വളര്‍ത്തുന്നതിന് ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.
അവിശ്വസനീയമാംവിധം അപകടകരമാണെങ്കിലും, നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും രോഗത്തെ തോല്‍പ്പിക്കാന്‍ പ്രധാനമാണെന്ന് ഷെല്ലിയുടെ മെഡിക്കല്‍ വക്താവ് എമിലി മാന്‍സ്ഫീല്‍ഡ് പറഞ്ഞു. തന്റെ ബുദ്ധിമുട്ടുകള്‍ നികത്താന്‍ യാതൊന്നിനും കഴിയില്ലെങ്കിലും തന്റെ കഥ പങ്കുവെക്കുന്നതിലൂടെ സെപ്സിസിന്റെ ലക്ഷണങ്ങളെ കുറിച്ച് മറ്റുള്ളവരെ ബോധവാന്മാരാക്കാന്‍ തനിക്ക് സാധിക്കുമെന്ന് ഷെല്ലി പ്രതീക്ഷിക്കുന്നുവെന്നും മാന്‍സ്ഫീല്‍ഡ് പറഞ്ഞു.