അനേകം ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ശിവാജി ഗണേശന്‍ 2001 ജൂലൈ 21നാണ് അന്തരിച്ചത്. താര കുടുംബത്തില്‍ ഇപ്പോള്‍ നടക്കുന്നത് ആരാധകരെ പോലും ഞെട്ടിപ്പിക്കുന്ന സംഭവ വികാസങ്ങളാണ്. ശിവാജി ഗണേശന്റെ സ്വത്തിന്റ്‌റെ പേരില്‍ മക്കള്‍ തമ്മിലുള്ള തര്‍ക്കം കോടതിയില്‍ വരെ എത്തി നിൽക്കുന്നു . അച്ഛന്റെ സ്വത്തിന് അവകാശം ഉണ്ടെന്ന് ചൂണ്ടി കാണിച്ചുകൊണ്ട് പെണ്‍മക്കള്‍ കോടതയില്‍ എത്തിയിരിക്കുന്നത്. സിനിമ മേഖലയിലെ പേര് കേട്ട നടനാണ് ശിവാജി ഗണേശന്‍. ഇന്നും മികച്ച നടന്മാരില്‍ ഒരാള്‍ എന്ന പേരില്‍ അറിയപ്പെടുന്ന താരം കൂടിയാണ് അദ്ദേഹം.
നിര്‍മാതാവ് രാംകുമാര്‍ ഗണേഷന്‍, നടന്‍ പ്രഭു ഗണേഷന്‍, രാജ്വി, ശാന്തി ഇവര്‍ നാല് മക്കളാണ് ശിവാജി ഗണേശനുള്ളത്. എന്നാല്‍ അച്ഛന്റെ സ്വത്തില്‍ ഞങ്ങള്‍ക്കും അവകാശമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് രാജ്വിയും ശാന്തിയും ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. രാംകുമാറും പ്രഭുവും അനധികൃതമായി അച്ഛന്റെ സ്വത്ത് തട്ടിയെടുത്തു എന്നാണ് പെണ്‍മക്കള്‍ മദ്രാസ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. ഇത് കൂടാതെ പിതാവിന്റെ പല സ്വത്തുക്കളും തങ്ങളറിയാതെ വിറ്റെന്നും സഹോദരന്മാര്‍ വ്യാജ വില്‍പ്പത്രം തയ്യാറാക്കി കബളിപ്പിച്ചതായും ഇവര്‍ പറയുന്നു.
ശിവാജിയുടെ ഗോപാലപുരത്തുണ്ടായിരുന്ന വീട് രാംകുമാറും പ്രഭുവും അഞ്ച് കോടിയ്ക്ക് വിറ്റതായും റോയപ്പേട്ടയിലുണ്ടായിരുന്ന നാല് വീടുകളില്‍ നിന്ന് ലഭിക്കുന്ന വാടകയില്‍ ഒരു വിഹിതം പോലും നല്‍കുന്നില്ല എന്നും പരാതിയില്‍ പറയുന്നു. കൂടാതെ അമ്മയുടെ സ്വത്തിന്റെയും പത്ത് കോടിയോളം വിലമതിക്കുന്ന ആയിരം പവന്‍ സ്വര്‍ണം, വെള്ളി, വജ്രം തുടങ്ങിയ ആഭരണങ്ങളുടെ വിഹിതം തരാതെ വഞ്ചിച്ചതായും ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അഭിനയ ജീവിതത്തില്‍ തിളങ്ങി നിന്ന കാലത്ത് ചെന്നൈയില്‍ പലയിടത്തും ശിവാജി ഗണേശന്‍ സ്വത്തുക്കള്‍ വാങ്ങിയിരുന്നു. നിലവില്‍ 271 കോടി രൂപയോളം മൂല്യമുള്ള സ്വത്തുക്കള്‍ ശിവാജി ഗണേശന് ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.
അച്ഛന്‍ ആരുടെ പേരിലും ഒരു വില്‍പ്പത്രവും തയ്യാറാക്കിയിട്ടില്ല എന്നും സഹോദരന്മാര്‍ ഇരുവരും ചേര്‍ന്നാണ് വില്‍പ്പത്രം ഉണ്ടാക്കിയതെന്നുമാണ് രാജ്വിയും ശാന്തിയും പറയുന്നത്. ഈ വാര്‍ത്ത തെന്നിന്ത്യന്‍ സിനിമാലോകത്ത് ഒന്നടങ്കം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ശിവാജി ഗണേശനെ പോലുള്ള മികച്ച താരത്തിന് നാണക്കേടുണ്ടാവുന്ന സംഭവങ്ങളാണ് മക്കളുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്നതെന്നുമാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.