ചിത്രങ്ങളുടെ സെലക്ഷന്റെ കാര്യത്തിലും അഭിനയ മികവ് കൊണ്ടും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് സംയുക്ത. മലയാളി സിനിമ പ്രേമികള്‍ക്ക് തീവണ്ടി സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് സംയുക്ത എന്ന താരത്തെ ഏറെ സുപരിചിതയാകുന്നത്. എന്നാൽ കടുവ സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംയുക്ത ശ്രീകണഠന്‍ നായര്‍ അവതാരകനായി എത്തുന്ന ഫ്ളവേഴ്സ് ഒരു കോടി എന്ന ഷോയില്‍ എത്തിരുന്നു. ഷോയിലൂടെ സംയുക്ത പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
തീവണ്ടിയില്‍ അധികവും നായകന്‍ പുകവലിക്കുന്ന രംഗങ്ങളാണ്. പുകവലിക്കുന്ന സമയത്ത് താന്‍ ടോവിനോയെ തല്ലുന്ന ഒരു സീനുണ്ട്. അത് യഥാര്‍ത്ഥത്തില്‍ ആണെന്നും സംയുക്ത പറഞ്ഞു. ആ ചിത്രത്തില്‍ ഏകദേശം പത്ത് പതിനഞ്ച് പ്രാവശ്യം ടൊവിനോയെ താന്‍ ആ സിനിമയില്‍ തല്ലുന്നുണ്ട്. എന്നാല്‍ സിനിമ സീനില്‍ മാത്രമല്ല തന്റെ യഥാര്‍ത്ഥ ജീവിതത്തിലും ഒരാളേ തല്ലേണ്ടി വന്നിട്ടുണ്ട്. ശ്വാസം മുട്ടിന്റെ പ്രശ്‌നമുള്ള ആളാണ് എന്റെ അമ്മ. അമ്മയുടെ മുന്‍പില്‍ വെച്ച് ഒരാള്‍ പുകവലിച്ചു ആദ്യം അയാളോട് മാറി നില്‍ക്കാനും കാര്യം എന്താണെന്നും മാന്യമായ രീതിയില്‍ അമ്മ പറഞ്ഞു.
പക്ഷെ അയാള്‍ കേട്ട ഭാവം പോലും നടിക്കാതെ വീണ്ടും അവിടെ നിന്ന് പുകവലിച്ചു. ഇത് കണ്ട ഞാന്‍ അയാളെ ചെന്ന് തല്ലുകയായിരുന്നു. പിന്നീട് തോന്നി അയാളോട് അങ്ങനെ പ്രതികരിക്കണ്ടായിരുന്നു എന്ന്. അപ്പോള്‍ താന്‍ ചെയ്തത് തെറ്റായി പോയെന്നും സംയുകത തുറന്നു പറഞ്ഞു. പൊതുസ്ഥലത്ത് താന്‍ അങ്ങനെ പ്രതികരിച്ചത് ശരി ആയില്ല എന്നും താരം പറഞ്ഞു. പ്രായത്തിന്റെ പക്വത കുറവ് കൊണ്ടാണ് അന്ന് അങ്ങനെ പ്രതികരിച്ചതെന്നും സംയുകത പറഞ്ഞു.
ടോവിനോ തോമസ് നായകനായി എത്തിയ തീവണ്ടി എന്ന സിനിമയിലൂടെയാണ് താരത്തെ ആരാധകര്‍ നെഞ്ചിലേറ്റിയത്. തീവണ്ടി എന്ന ചിത്രത്തിലേക്ക് തനിക്ക് അവസരം ലഭിക്കുന്നത് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നിതിന് രണ്ട് ദിവസം മുമ്പാണ് അതിലേക്ക് അവസരം ലഭിക്കുന്നത്. ചിത്രത്തിലേക്ക് ആദ്യം ക്ഷണിച്ചിരുന്ന നായിക പിന്മാറിയ സാഹചര്യത്തില്‍ പെട്ടന്ന് ഒരു നായികയെ കണ്ടു പിടിക്കണമായിരുന്നു. അങ്ങനെയാണ് തീവണ്ടി എന്ന സിനിമയിലേക്ക് തനിക്ക് അവസരം കിട്ടിയതെന്നും സംയുക്ത പറഞ്ഞു. തന്റെ വരാനിരിക്കുന്ന പുതിയ പ്രൊജക്ടുകളെ കുറിച്ചും കടുവ ചിത്രത്തിനെക്കുറിച്ചും താരം ഷോയിലൂടെ പറഞ്ഞു. ഷാജി കൈലാസ് ചിത്രമായ കടുവയില്‍ പ്രിഥ്യിരാജിന്റെ നായികയായിട്ടാണ് സംയുകത എത്തുന്നത്. വിവാഹത്തെ കുറിച്ചും തനിക്ക് പറ്റിയ ഒരു തെറ്റിനെക്കുറിച്ചും സംയുക്ത തുറന്നു പറഞ്ഞു.