ത്രിപുരയിലെ ഹിന്ദുത്വ അക്രമം: എസ്‌ഡിപിഐ പാലക്കാട് പ്രതിഷേധ പ്രകടനം നടത്തി

New Update

publive-image

പാലക്കാട്‌: ത്രിപുരയിലെ സംഘപരിവാര ആക്രമണത്തില്‍ പ്രതിഷേധിച്ച് എസ്‌ഡിപിഐ പാലക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ അഞ്ചു ദിവസമായി തുടരുന്ന ഹിന്ദുത്വ അക്രമത്തെ തടയാന്‍ ത്രിപുര സര്‍ക്കാരിന് കഴിയാത്തത് പ്രതിഷേധാര്‍ഹമാണ്. മുസ്ലിം പള്ളികളും കടകളും സ്ഥാപനങ്ങളും വീടുകളും വ്യാപകമായി ആക്രമിക്കുകയും പലതും അഗ്നിക്കിരയാക്കുകയും ചെയ്തിരിക്കുകയാണ്.

Advertisment

അഗര്‍ത്തല, കൈലാഷഹര്‍, ഉദയ്പൂര്‍, കൃഷ്ണ നഗര്‍, ധര്‍മനഗര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പള്ളികള്‍ക്കും വീടുകള്‍ക്കും നേരെ ആക്രമണമുണ്ടായത്. പോലീസ് നിരോധനാജ്ഞ നിലനില്‍ക്കെയാണ് അതിക്രമങ്ങള്‍ വ്യാപിക്കുന്നതെന്നത് ആശങ്കാജനകമാണ്. സിസിടിവി കാമറകള്‍ വരെ തകര്‍ത്താണ് അക്രമികള്‍ അഴിഞ്ഞാടുന്നത്.

2002 ലെ ഗുജറാത്ത് മുസ്ലിം വംശഹത്യക്കു സമാനമായ അക്രമസംഭവങ്ങളാണ് ത്രിപുരയില്‍ അരങ്ങേറുന്നത്. അത്യന്തം ഹീനവും ഏകപക്ഷീയവുമായ ന്യൂനപക്ഷ വിരുദ്ധ കലാപങ്ങള്‍ അരങ്ങേറുമ്പോള്‍ മതേതര രാഷ്ട്രീയപാര്‍ട്ടികള്‍ തുടരുന്ന മൗനം അക്രമികള്‍ക്ക് പ്രോല്‍സാഹനമാവുകയാണ് എന്നു ഇബ്രാഹിം മൗലവി കുറ്റപ്പെടുത്തി.

മനുഷ്യത്വരഹിതമായ ആക്രമണത്തില്‍ മതേതരപാര്‍ട്ടികള്‍ മൗനം വെടിയണമെന്നും ഇബ്രാഹിം മൗലവി പൊതുസമൂഹത്തോട് ആവശ്യപ്പെട്ടു. മുനിസിപ്പൽ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ, സെക്രട്ടറി അബ്ബാസ് കുന്നുംപുറം, സിക്കന്തർ എം, ഹബീബ്, നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.

palakkad news
Advertisment