നെന്മാറ കൽച്ചാടി പുഴ കരകവിഞ്ഞു; വ്യാപക നാശം

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

നെന്മാറ: കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയെ തുടർന്ന് കൽച്ചാടിപ്പുഴ കരകവിഞ്ഞ പുഴയുടെ ഇരുവശങ്ങളിലെ തോട്ടങ്ങളിൽ വശങ്ങൾ ഇടിഞ്ഞു തോട്ടങ്ങളിൽ വെള്ളം കയറിയും തെങ്ങ് റബ്ബർ കമുക് ഫലവൃക്ഷങ്ങൾ എന്നിവ വ്യാപകമായി വീണു നശിച്ചു.

Advertisment

ചള്ളയിലെ ഗോപാലൻ തണ്ടാന്റെ തോട്ടത്തിലേക്ക് പുഴ ഗതി മാറി ഒഴുകി. 7 തെങ്ങുകളും കവുങ്ങുകളും ഫലവൃക്ഷങ്ങളും വീണ് ഒഴുകി. മൂന്നു ഭാഗങ്ങളിലായി വെള്ളപ്പാച്ചിലിൽ വർഷങ്ങൾ ഇടിഞ്ഞു തകർന്നു.

കൽച്ചാടി മുതൽ അടിപ്പെരണ്ട വരെയുള്ള തെങ്ങ്, റബ്ബർ, കമുക്,  വാഴ തുടങ്ങിയ വിളകൾ വ്യാപകമായി മഴവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. കൽച്ചാടി ജെയിംസിന്റെ നിരവധി റബ്ബർ മരങ്ങളും മറ്റു മരങ്ങളും വെള്ളം കയറി കടപുഴകി പുഴയിലൂടെ ഒലിച്ചുപോയി.

ചള്ളയിൽ ഗോപാലൻ, കുഞ്ഞൻ, ജോർജ്, കല്യാണ കണ്ടം ബാലചന്ദ്രൻ എന്നിവരുടെ തെങ്ങിൻ തോപ്പുകളിൽ സൂക്ഷിച്ച 1250 തേങ്ങകൾ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. പെരുമാങ്കോട് മോഹൻദാസ്, കോഴിക്കോട് മോഹനൻ, മരുതഞ്ചേരി അഹമ്മദ് കുട്ടി, കല്യാണ കണ്ടം ബാബു, സക്കീർ, സിദ്ദീഖ് തുടങ്ങിയ കർഷകരുടെ റബ്ബർ മരങ്ങളിലെ ചിരട്ടകളും, ഷെഡുകളിലും പുറത്തും സൂക്ഷിച്ച ഡിഷ് പാത്രങ്ങളും മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി.

Advertisment