യൂസഫലി കേച്ചേരി സ്മാരക അവാർഡ് ബഹറൈന്‍ വ്യവസായി ഡോ: കെ.എസ്.മേനോന്

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:യൂസഫലി കേച്ചേരി സ്മാരക ട്രസ്റ്റിന്റെ യൂസഫലി സ്മാരക അവാർഡിന് ഡോ: കെ.എസ്. മേനോൻ അർഹനായി. പ്രമുഖ ബഹ്റിൻ വ്യവസായിയായ ഡോ: കെ.എസ്. മേനോന്റെ സുന്ദരം എന്ന ആത്മകഥക്കാണ് പുരസ്കാരമെന്ന് ജഡ്ജിങ് കമ്മിറ്റി ചെയർമാൻ അഡ്വ: പി.ടി. നരേന്ദ്ര മേനോൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Advertisment

വിദ്യാഭ്യാസം, ഇലക്ട്രോണിക്ക് മേഖലകളിൽ ഡോക്ടറേറ്റ് നേടിയ കെ.എസ്. മേനോൻ ഗോവൻ സർക്കാറിന്റെ വിദ്യാഭ്യാസ ഉപദേശകനായിരുന്നു. വാണിയംകുളം സ്വദേശിയായ മേനോൻ ഒറ്റപ്പാലം ഭാരതിയ വിദ്യാ നികേതൻ ഭാരവാഹിയാണ്. ബഹറിനിൽ ബിസിനസ്സ് നടത്തുന്ന മേനോൻ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്.

7 പതിറ്റാണ്ട് നീണ്ട ജീവിത യാഥാർത്ഥ്യങ്ങളാണ് സുന്ദരം പ്രദിപാദിക്കുന്നത്. 1 ലക്ഷം രൂപ പ്രശസ്തിപത്രം, ഫലകം എന്നിവയടങ്ങുന്ന പുരസ്കാരം മാർച്ച് 21 ന് യൂസഫലി കേച്ചേരിയുടെ ഓർമ്മദിനത്തിൽ നൽകുമെന്നും പി.ടി. നരേദ്ര മേനോൻ പറഞ്ഞു. ട്രസ്റ്റ് പ്രസിഡണ്ട് സലീം ഇന്ത്യ, പിആർഒ 'മോഹൻ ദാസ്, ജോസഫ് തലക്കോട്ട്കര എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Advertisment