Advertisment

പാലക്കാട് ജ൦ഗ്ഷ൯ റെയിൽവേ സ്റ്റേഷനിൽ വീണ്ടും വ൯ ലഹരി വേട്ട : 12.5 കിലോ കഞ്ചാവ് പിടി കൂടി ; ബംഗാൾ സ്വദേശി അറസ്റ്റിൽ

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട്‌ എക്സൈസ് സ൪ക്കിളു൦ പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഷാലിമാർ-നാഗർകോവിൽ ഗുരുദേവ് എക്സ്പ്രസ്സിലെ ജനറൽ കമ്പാർട്ട്മെന്റിൽ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഉപേക്ഷിക്കപ്പെട്ട ബാഗിൽ നിന്നും 7.5 കിലോ കഞ്ചാവു പിടികൂടിയത്.

മറ്റൊരു കേസിൽ, എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡു൦ ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും ചേർന്ന് നടത്തിയ പരിശോധനയിൽ, പാട്ന-എറണാകുള൦ എക്സ്പ്രസിൽ പാലക്കാട്‌ സ്റ്റേഷനിൽ വന്നിറങ്ങി പുറത്തേക്ക് കടക്കാൻ ശ്രമിച്ച പശ്ചിമ ബംഗാൾ സ്വദേശി കമാൽ സെയ്ക് (23) നെ തടഞ്ഞു നിർത്തി പരിശോധിച്ചതിൽ ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ തുണികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 5 കിലോ കഞ്ചാവ് കണ്ടെടുത്തു.

ഇയാൾ കൺസ്ട്രക്ഷൻ ജീവനക്കാരനായി കഞ്ചിക്കോട് ഭാഗത്തു ജോലി ചെയ്തു വരുന്നയാളാണ്. അതിഥിതൊഴിലാളികൾക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ പ്രതി എന്ന് ഉദ്യോഗസ്ഥ൪ അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 7.5 കിലോ കഞ്ചാവ് കടത്തിയ പ്രതിയെ പിടികൂടുന്നതിനായി എക്സൈസു൦ ആ൪പിഎഫു൦ അന്വേഷണം ഊർജിതമാക്കി.

ആ൪പിഎഫ് സി.ഐ എ൯.കേശവദാസ്, എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി കെ സതീഷ്, എക്സ്സൈസ് സ്‌ക്വാഡ് ഇൻസ്‌പെക്ടർ കെ ആർ അജിത്ത് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ, ആ൪പിഎഫ് എസ്ഐ ദീപക്.എ.പി, എഎസ്ഐ സജു.കെ, ഹെഡ്കോൺസ്റ്റബിൾ അജീഷ്.ഒ.കെ, കോൺസ്റ്റബിൾ പി.പി.അബ്ദുൾ സത്താ൪, എക്സ്സൈസ് പ്രിവെൻറ്റീവ് ഓഫീസർമാരായ കെ.സുരേഷ് കുമാർ, പി.പ്രസാദ്, ജി.പ്രഭ, സിഇഒ മാരായ ടി.വി.അജീഷ്, എം സന്തോഷ് പി ശരവണൻ, ഷാബു എന്നിവരാണുണ്ടായിരുന്നത്. ട്രെയി൯ വഴിയുള്ള ലഹരി കടത്തിനെതിരെ പരിശോധനകൾ കൂടുതൽ ശക്തമായി തുടരുമെന്ന് ആ൪പിഎഫ് എക്സൈസ് വൃത്തങ്ങൾ അറിയിച്ചു.

Advertisment