ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യരാശിയ്ക്ക് ആപത്താകുമോ എന്നതിൽ ആശങ്ക

author-image
ടെക് ഡസ്ക്
New Update

ലിയ രീതിയിൽ ഇന്ന് ഡാറ്റകൾ കൈകാര്യം ചെയ്യാനുള്ള സംവിധാനം ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനുണ്ട്. മനുഷ്യരെ പോലെ തന്നെ ഭാഷകള്‌ കൈകാര്യം ചെയ്യാൻ സാധിക്കുന്ന ജിപിടി4 എന്ന നിർമിതബുദ്ധി ഏവരെയും അമ്പരപ്പിക്കുന്നുണ്ട്. മനുഷ്യന്റെ ജോലികളെ ലളിതമാക്കി മാറ്റാൻ ഇത് സഹായിക്കുമെന്ന ആശ്വാസവും മനുഷ്യരാശിയ്ക്ക് തന്നെ ആപത്താകുമോ എന്ന ആശങ്കയുമാണ് എഐ ഒരേ സമയം ഉയർത്തുന്നത്.

Advertisment

publive-image

അതിമാനുഷികമായ ബുദ്ധിശേഷിയുള്ള എഐ പോലെയുള്ള സംവിധാനങ്ങളുടെ നിർമ്മാണം അവസാനിപ്പിക്കാത്ത പക്ഷം അത് മനുഷ്യന് ദോഷമായി മാറുമെന്നാണ് ടൈം മാഗസിനില്‌‍ പ്രസിദ്ധികരിച്ച ഒരു ലേഖനത്തിൽ ഗവേഷകൻ കുറിച്ചിരിക്കുന്നത്. കാലിഫോർണിയയിലെ ബെർക് ലിയിലെ മെഷീൻ ഇന്റലിജൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനാണ് അദ്ദേഹം. ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ നിർത്തി വയ്ക്കണമെന്ന്  ആവശ്യപ്പെട്ട് തുറന്ന കത്തുമായി ഇലോൺ മസ്‌ക്, ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് വൊസ്‌നൈയ്ക് ഉൾപ്പടെ നിരവധിയാളുകൾ രംഗത്ത് വന്നിരുന്നു.

മാർച്ച് 29 ന് പുറത്തുവിട്ട കത്തിൽ പറയുന്ന ആവശ്യങ്ങൾ പോലും യഥാർത്ഥ പ്രശ്നത്തെ നേരിടാൻ പ്രാപ്തമായതല്ലെന്നാണ് എലിസർ യുഡ്‌കോവ്‌സ്‌കി പറയുന്നത്. അതുകൊണ്ടാകാം അദ്ദേഹം ഈ കത്തിൽ പങ്കാളിയായിരുന്നില്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനോട് മത്സരിക്കാൻ ശ്രമിച്ചാൽ മനുഷ്യർ മാത്ര പരാജയപ്പെടുകയുള്ളൂ. എഐ മൂലമുള്ള കൂട്ട വംശനാശഭീഷണിക്ക് ആണവായുധ യുദ്ധഭീഷണി തടയാനുള്ള ശ്രമങ്ങളേക്കാൾ പ്രാധാന്യം നൽകണം.

എഐ ഉയർത്തുന്ന വെല്ലുവിളികൾ മനസിലാക്കാൻ നാം ഇനിയും തയ്യാറായിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ, അതിശക്തമായൊരു ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ആരെങ്കിലും നിർമിച്ചെടുത്താൽ, തൊട്ടുപിന്നാലെതന്നെ മനുഷ്യരുൾപ്പെടെയുള്ള ഭൂമിയിലെ എല്ലാ ജീവിവർഗങ്ങളും ചത്തൊടുങ്ങിയേക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് സ്വയം തിരിച്ചറിയാൻ കഴിവുണ്ടോ എന്നതിനെ കുറിച്ച് നമുക്ക് യാതൊരു അറിവുമില്ലെന്നും അദ്ദേഹം പറയുന്നു.

Advertisment