ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഡെസ്ക്ടോപ്പ് വാൾപേപ്പർ ഫോട്ടോയുടെ രഹസ്യങ്ങൾ

author-image
ടെക് ഡസ്ക്
New Update

ലോകത്തെമ്പാടും ഉള്ളവര്‍ക്ക് പരിചിതമാണ് വിന്‍ഡോസ് എക്സ്പിയിലെ ഡിഫോൾട്ട് വാൾപേപ്പറായി വന്ന ഐക്കണിക് ചിത്രം. ബ്ലിസ് എന്നറിയപ്പെടുന്ന ഈ ഡെസ്ക്ടോപ്പ് വാൾപേപ്പർ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഫോട്ടോയാണെന്ന് ഒരു വാദമുണ്ട്. ഈ ഫോട്ടോ എടുത്തത് ആരാണ്, അയാള്‍ക്ക് ഇതിനായി മൈക്രോസോഫ്റ്റ് എത്ര പൈസ നല്‍കി തുടങ്ങിയ കാര്യങ്ങള്‍ അറിയാം.

Advertisment

publive-image

1996 ജനുവരിയിൽ കാലിഫോർണിയയിൽ ഭാവി വധുവിനെ കാണാൻ പോകുമ്പോൾ ഫോട്ടോഗ്രാഫർ ചക്ക് ഒ റിയർ എന്നയാളാണ്  ദി ബ്ലിസ് എന്ന ചിത്രം എടുത്തത്. നാഷണൽ ജിയോഗ്രാഫിയില്‍ ജോലി ചെയ്തിരുന്ന ചക്ക് ഒ റിയർ  എപ്പോഴും ഒരു ക്യാമറ കൈവശം വയ്ക്കാറുണ്ടായിരുന്നു. വഴിയരികില്‍ കാണുന്ന നല്ല സ്ഥലങ്ങള്‍ അദ്ദേഹം ക്യാമറയില്‍ പകര്‍ത്തും.

സിനെറ്റുമായുള്ള ഒരു അഭിമുഖത്തില്‍ ചക്ക് ഒ'റിയർ അന്നത്തെ കാര്യം ഓര്‍ത്തെടുത്തു. പച്ചപുല്ല് പിടിച്ച് നില്‍ക്കുന്ന കുന്നിന്‍ പുറവും ആകാശത്ത് മനോഹരമായ വെളുത്ത മേഘങ്ങളും ഉള്ള ശൈത്യകാല ദിനമായിരുന്നു അത്. മനോഹരമായ ആ സ്ഥലത്ത് എത്തിയപ്പോള്‍ രണ്ട് ക്ലിക്ക് ചെയ്യാതിരിക്കാന്‍ സാധിച്ചില്ല. ഒരു ദിവസം താന്‍ എടുക്കുന്ന ഈ ചിത്രം ലോകമെമ്പാടുമുള്ള മിക്കവാറും എല്ലാ കമ്പ്യൂട്ടറുകളിലും ഡിഫോൾട്ട് ഡെസ്‌ക്‌ടോപ്പ് ഇമേജായി മാറുമെന്നും അറിയാതെയായണ് ഇദ്ദേഹം മാമിയ RZ67 ഫിലിം ക്യാമറയില്‍ ഈ മനോഹര ദൃശ്യം പകര്‍ത്തിയത്.

ചക്ക് ഒ റിയർ ഈ ചിത്രങ്ങള്‍ ഫോട്ടോ സ്റ്റോക്ക്  ഏജൻസിയായ കോർബിസിന് നല്‍കി. പിന്നീട്, മൈക്രോസോഫ്റ്റ് ഈ ചിത്രം കാണുകയും. അതിന് ബ്ലിസ് എന്ന് പേരിടുന്നതിന് മുമ്പ് അത് വാങ്ങി. എത്ര തുകയ്ക്കാണ് ഈ ചിത്രം വാങ്ങിയത് എന്ന് ഔദ്യോഗികമായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.  തുക വെളിപ്പെടുത്താത്ത കരാർ ഉണ്ടെന്നാണ് കാരണം. ലാഡ്‌ബൈബിൾ റിപ്പോര്‍ട്ട് അനുസരിച്ച് മൈക്രോസോഫ്റ്റിന്റെ ബ്ലിസ് ഫോട്ടോയ്‌ക്കായി ചക്ക് ഒ റിയറിന് ഒരു ലക്ഷം ഡോളര്‍ നല്‍കിയെന്നാണ് വിവരം അതായത് 81 ലക്ഷത്തിലേറെ രൂപ.

മൈക്രോസോഫ്റ്റ് എക്‌സ്‌പിക്ക് വേണ്ടി ഉപയോഗിച്ചിരുന്നത് ചക്ക് ഒ റിയറിന്‍റെ മഞ്ഞുകാല ഫോട്ടോയാണ്. പിന്നീട് ഇവിടുത്തെ വേനല്‍ക്കാല ചിത്രം പീറ്റർ ബുറിയൻ എന്നയാളില്‍ നിന്നും മൈക്രോസോഫ്റ്റ് വാങ്ങി. ചക്ക് ഒ റിയറിനെപ്പോലെ ഇയാളും താന്‍ എടുത്ത ഫോട്ടോ കോർബിസിൽ അപ്‌ലോഡ് ചെയ്തിരുന്നു. പക്ഷേ, മൈക്രോസോഫ്റ്റ് പീറ്റർ ബുറിയന് ഫോട്ടോയ്‌ക്കായി മൈക്രോസോഫ്റ്റ് വെറും 45 ഡോളർ മാത്രമാണ് നല്‍കിയത്.

Advertisment