റോബോട്ടും മനുഷ്യനും തമ്മിലുള്ള വഴക്കിന്‍റെ ദൃശ്യങ്ങൾ പുറത്തേക്ക്

author-image
ടെക് ഡസ്ക്
New Update

ശുപത്രികളിലും റസ്റ്റോറന്‍റുകളില്‍ ചൈന വ്യാപകമായാണ് റോബോട്ടുകളെ ഉപയോഗിക്കുന്നത്. ഇപ്പോഴിതാ റോബോട്ടും മനുഷ്യനും തമ്മിലുള്ള വഴക്കിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചൈനയിലെ ജിയാങ്സി പ്രവിശ്യയിലുള്ള ഒരു ആശുപത്രിയിലെ ദൃശ്യമാണിത്. കൈയ്യിലൊരു വടിയുമായി ആശുപത്രിയിലെ റിസപ്ഷൻ ഡെസ്കിലെ റോബോട്ടിനെ തല്ലിപ്പൊളിക്കുന്നതാണ് അതിലുള്ളത്. റോബോട്ടിന്‍റെ വിവിധ ഭാഗങ്ങൾ ചിതറിക്കിടക്കുന്നതും വീഡിയോയിൽ കാണാം.

Advertisment

publive-image

വയലന്‍റായി റോബോട്ടിനോട് സംസാരിക്കുന്ന സ്ത്രി ചുറ്റും കൂടിയവരോടും എന്തൊക്കെയോ പറയുന്നുണ്ട്. പല ഭാഗങ്ങളും ചിതറിയിട്ടും അതിന്റെ യാതൊരു പ്രശ്നവും കാണിക്കാത്ത റോബോട്ടിനെയും കാണാം. ദൃശ്യങ്ങൾക്ക് പിന്നിലെ കാര്യം വ്യക്തമല്ല. ആശുപത്രി അധികൃതരും പൊലീസും നിലവിൽ സംഭവം അന്വേഷിക്കുകയാണ്.  നിലവിലെ ഡോക്ടറെ കാണൽ നിയന്ത്രിക്കുന്നത് ഉൾപ്പെടെയുള്ള എല്ലാ ജോലികളും നിയന്ത്രിക്കുന്നത് റോബോട്ടാണെന്ന ആക്ഷേപം വ്യാപകമായുണ്ട്.

ചൈനയിലെ നേഴ്സുമാരുടെ ജോലി നഷ്ടപ്പെടാൻ റോബോട്ട് കാരണമായെന്ന് ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്. ഈ സാഹചര്യത്തില്‍ എഐ കൂടുതൽ ചർച്ചയാകുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനോട് മത്സരിക്കാൻ ശ്രമിച്ചാൽ മനുഷ്യർ മാത്രമേ പരാജയപ്പെടുകയുള്ളൂ എന്ന മുന്നറിയിപ്പുമായി നേരത്തെ എഐ ഗവേഷകനായ എലിസർ യുഡ്‌കോവ്‌സ്‌കി രംഗത്തെത്തിയിരുന്നു.

എഐ മൂലമുള്ള കൂട്ട വംശനാശഭീഷണിക്ക് ആണവായുധ യുദ്ധഭീഷണി തടയാനുള്ള ശ്രമങ്ങളേക്കാൾ പ്രാധാന്യം നൽകണമെന്നും എഐ ഉയർത്തുന്ന വെല്ലുവിളികൾ മനസിലാക്കാൻ നാം ഇനിയും തയ്യാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ, അതിശക്തമായൊരു ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ആരെങ്കിലും നിർമിച്ചെടുത്താൽ, തൊട്ടുപിന്നാലെതന്നെ മനുഷ്യരുൾപ്പെടെയുള്ള ഭൂമിയിലെ എല്ലാ ജീവിവർഗങ്ങളും ചത്തൊടുങ്ങിയേക്കാം.

Advertisment