/sathyam/media/post_attachments/5Q2HrhAXsdXuCvk8Bx3X.jpg)
ചാത്തന്നൂർ: അശാസ്ത്രിയ നിർമ്മാണം; ഭവനനിർമ്മാണ ബോർഡ് നിർമ്മിച്ച ഫ്ലാറ്റ് ചോർന്നൊലിക്കുന്നു. നരകജീവിതവുമായി താമസക്കാർ. ദുർമ്പല ജനവിഭാഗങ്ങൾക്ക് വേണ്ടി ഉമ്മൻചാണ്ടി ഭരണകാലത്ത് സംസ്ഥാന സർക്കാർ ഭവനനിർമ്മാണ ബോർഡ് വഴി ആവീഷ്കരിച്ച സാഫല്യം ഭവനനിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി ചാത്തന്നൂർ പഞ്ചായത്തിലെ കോയിപ്പാട് നിർമ്മാണം നടത്തിയ ഫ്ലാറ്റിന്റെ നിർമ്മാണ പ്രവർത്തങ്ങളിലാണ് ഗുരുതരമായ വീഴ്ച വന്നതായി താമസക്കാർ ആരോപിക്കുന്നത്.
നിർമ്മാണ പ്രവർത്തങ്ങൾ പൂർത്തീകരിക്കാതെയാണ് താമസക്കാർക്ക് ഫ്ലാറ്റ് നൽകിയത്. സിമന്റ് കട്ടകൊണ്ട് കെട്ടി അകവും പുറവും പൂശാതെയാണ് ഫ്ലാറ്റുകൾ താമസകാർക്ക് കൈമാറിയത്. ചുറ്റും സൺഷെയ്ഡ് പോലും കെട്ടാത്തതിനാൽ ചെറിയ മഴയത്ത് പോലും ഫ്ലാറ്റ് വെള്ളകെട്ടിലാകും. പിന്നെ താമസകാർക്ക് ഉറങ്ങാൻ പറ്റാത്ത ഗതികേടിലാണ്.
വിലകുറഞ്ഞ പൈപ്പുകൾ ഉപയോഗിച്ചിരിക്കുന്നത് കാരണം പൈപ്പുകൾ ദ്രവിച്ചു പൊട്ടിയൊലിക്കുന്നു. അശാസ്ത്രിയമായി ഡ്രയിനേജ് പൈപ്പുകൾ ഫിക്സ് ചെയ്തിരിക്കുന്നത് മൂലം എപ്പോഴും വെള്ളം ബ്ലോക്ക് ഉണ്ടായി മലിനജലം ഫ്ലാറ്റിൽ ഒഴുകുന്ന സ്ഥിതിയാണ്. ഇത് മൂലം അറ്റകുറ്റപണികൾക്കായി പലപ്പോഴും ഫ്ലാറ്റിന്റെ തറ വെട്ടിപൊളിക്കേണ്ട അവസ്ഥയാണ്.
അതുപോലെ ജനൽ ഗ്ളാസുകൾ കാറ്റത്ത് അടർന്നു വീഴുന്ന സ്ഥിതിയിലാണ്. റൂഫിന്റെ കോൺക്രീറ്റ് തറ ഇടിഞ്ഞു പൊളിഞ്ഞു കോൺക്രീറ്റ് പൂർണ്ണമായും ഇളകി മാറി ഏത് നിമിഷവും ചോർന്നോലിക്കുന്ന അവസ്ഥയിലാണ്. സാഫല്യം ഫ്ലാറ്റ് നിർമ്മാണത്തിന്റെ അഴിമതി അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.