വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ വിമൻസ് ഫോറം പൂന്തുറയിൽ സ്വയം തൊഴിൽ പരിശീലന പദ്ധതി ആരംഭിച്ചു

author-image
ന്യൂസ് ബ്യൂറോ, യു കെ
Updated On
New Update
വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ വിമൻസ് ഫോറം പൂന്തുറയിൽ സ്വയം തൊഴിൽ പരിശീലന പദ്ധതി ആരംഭിച്ചു

publive-image

ലണ്ടൻ : വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ സ്വയം തൊഴിൽ പരിശീലന പദ്ധതിയുടെ ഭാഗമായ സംയുക്ത സമ്മേളനം ഈ കഴിഞ്ഞ മെയ്‌ മാസം പൂന്തുറ ചെറു രശ്മി സെന്ററിൽ വച്ചു നടത്തപ്പെട്ടു. ഓരോ വർഷവും നാല്പതോളം മത്സ്യ തൊഴിലാളി കുടുബങ്ങൾക്ക് ഉപജീവനമാർഗം തെളിയിച്ചു കൊടുക്കുന്നതിനുള്ള ഒരു പദ്ധതി ആണ് ഇത്. വനിതകൾക്ക് തയ്യൽ പരിശീലനം നൽകി, അവരെ സ്വയം പര്യപ്ത്തമാക്കുകയാണു ഈ പദ്ധതിയുടെ ലക്ഷ്യം. ഇത് ഒരു തുടർ പദ്ധതിയായി തുടരുന്നു. 2021ൽ  ഗതാഗത മന്ത്രിയും സ്ഥലം എം എൽ എ യും ആയ അഡ്വക്കേറ്റ് ആന്റണി രാജു ആണ് ഈ പദ്ധതി ഉത്ഘാടനം ചെയ്തത്.

Advertisment

publive-image

കഴിഞ്ഞ മെയ്‌ മാസം നടന്ന സംയുക്ത സമ്മേളനത്തിൽ ചാരിറ്റിക്ക് നേതൃത്തം കൊടുക്കുന്ന വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ വിമൻസ് ഫോറം ചെയർപേഴ്സൺ ശ്രീമതി മേഴ്‌സി തടത്തിൽ, ഗ്ലോബൽ വൈസ് ചെയർപേഴ്സൺ ഡോ :വിജയലക്ഷ്മി, യൂറോപ്പ് റീജിയൻ ചെയർമാൻ ശ്രീ ജോളി തടത്തിൽ എന്നിവരെ യോഗം പൊന്നാട നൽകി ആദരിച്ചു. യോഗത്തിൽ പൂന്തുറ ചെറു രശ്മി സെന്റർ ഡയറക്ടർ സിസ്റ്റർ മേഴ്‌സി മാത്യു അദ്ധ്യഷത വഹിച്ചു. ഇതു വരെയുള്ള പ്രവർത്തനങ്ങളെക്കുറിച്ച് വിവരിച്ചതിനെത്തുടെർന്ന്, ഇങ്ങിനെ ഒരു പദ്ധതിക്കു നേതൃത്തം കൊടുക്കുന്ന  മേഴ്‌സി തടത്തിലിനെ അഭിനന്ദിക്കുകയും, വേർഡ് മലയാളി കൌൺസിലിനോട് നന്ദി പറയുകയും ചെയ്തു.

തൊഴിൽ അഭ്യസിച്ചു സ്വയം പര്യക്തത നേടി എടുക്കണമെന്ന് മേഴ്‌സി തടത്തിൽ തന്റെ പ്രസംഗത്തിൽ പരിശീലകരോട് ആഹ്വാനം ചെയ്തു.ഡോ :വിജയലക്ഷ്മി തിരുവനന്തപുരം, ജോളി തടത്തിൽ ജെർമനി,  ജെയിംസ് ജോൺ ബെഹ്‌റിൻ,  കൃഷ്ണകുമാർ തിരുവനന്തപുരം, പദ്മകുമാർ തിരുവനന്തപുരം,  ശുഭ നാരായണൻ തിരുവനന്തപുരം,  മതി രാധിക സോമസുന്ദരം തിരുവനന്തപുരം,  ശശി നായർ ദുബായ്, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

publive-image

കഴിഞ്ഞ വർഷത്തെ പരിശീലനം ലഭിച്ച പരിശീലകർ അവരുടെ അനുഭവ സാക്ഷ്യത്തിൽ വേൾഡ് മലയാളി കൌൺസിലിനോട് നന്ദി പറയുകയും, ഈ പരിശീലനത്തിലുടെ നേടി എടുത്ത ആത്മവിശ്വാസത്തെയും സ്വയം പര്യാപ്തതെയും കുറിച്ചു എടുത്തു പറയുകയും ചെയ്തു. അടുത്ത അദ്ധ്യായന വർഷത്തെക്കുള്ള ഒരു ചെക്ക് ശ്രീമതി മേഴ്‌സി തടത്തിൽ ഡയറക്ടർ സിസ്റ്റർ മേഴ്‌സി മാത്യുവിനെ ഏൽപ്പിച്ചു. അതോടൊപ്പം സിസ്റ്റർ മേഴ്‌സി മാത്യുവിനോടുള്ള നന്ദിയും പറഞ്ഞു.

Advertisment