ഉഗാണ്ട സ്വദേശിനി. പേര് നാകുബുറെ ടിയോപിസ്റ്റ. ബാംഗ്ലൂരില്‍ നിന്ന് മലപ്പുറത്ത് വരുന്നത് ലഹരി കടത്താന്‍. ഒടുവില്‍ പിടിയില്‍

മലപ്പുറം ജില്ലയിലെ വിവിധ വിദ്യാദ്യാസ സ്ഥാപനങ്ങളും മറ്റും കേന്ദ്രീകരിച്ച് എംഡിഎംഎ വില്പന നടത്തി വന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാന പ്രതി പിടിയിലായി. ഉഗാണ്ട സ്വദേശിനിയായ നാകുബുറെ ടിയോപിസ്റ്റ (30) ആണ് പിടിയിലായത്. 

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
police 2345

അരീക്കോട്: മലപ്പുറം ജില്ലയിലെ വിവിധ വിദ്യാദ്യാസ സ്ഥാപനങ്ങളും മറ്റും കേന്ദ്രീകരിച്ച് എംഡിഎംഎ വില്പന നടത്തി വന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാന പ്രതി പിടിയിലായി. ഉഗാണ്ട സ്വദേശിനിയായ നാകുബുറെ ടിയോപിസ്റ്റ (30) ആണ് പിടിയിലായത്. 

Advertisment


ഇന്നലെ വൈകീട്ട് ബാംഗ്ലൂര്‍ ഇലക്ട്രോണിക്ക് സിറ്റി ഭാഗത്തു നിന്നാണ് അരീക്കോട് ഇന്‍സ്പക്ടര്‍ സിജിത്തിന്റെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക അന്വേഷണ സംഘം ഇവരെ പിടികൂടിയത്. കുപ്രസിദ്ധ കുറ്റവാളി അരീക്കോട് പൂവത്തിക്കല്‍ സ്വദേശി പൂളക്കച്ചാലില്‍ വീട്ടില്‍ അറബി അസീസ് (43) , എടവണ്ണ മുണ്ടേങ്ങര സ്വദേശി കൈപ്പഞ്ചേരി വീട്ടില്‍ ഷമീര്‍ ബാബു (42) എന്നിവരെ ഒരാഴ്ച മുന്‍പ് 200 ഗ്രാമോളം എംഡിഎംഎയുമായി അരീക്കോട് തേക്കിന്‍ച്ചുവട് വച്ച് പിടികൂടിയിരുന്നു.



ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ഉഗാണ്ടന്‍ സ്വദേശിനി. ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ അന്തര്‍ സംസ്ഥാന ലഹരി കടത്ത് സംഘത്തില്‍ ഉള്‍പ്പെട്ട മറ്റ് നൈജീരിയന്‍ സ്വദേശികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ബാംഗ്ലൂരില്‍ നിന്നും എത്തിച്ച ലഹരി മരുന്ന് വില്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. തുടര്‍ന്ന് ഇവര്‍ക്ക് ലഹരി മരുന്ന് നല്കിയ പൂവത്തിക്കല്‍ സ്വദേശി അനസ്, കണ്ണൂര്‍ മയ്യില്‍ സ്വദേശി സുഹൈല്‍ എന്നിവരേയും പിടികൂടിയിരുന്നു. 

 


ഇതോടെ ഈ കേസില്‍ പിടിയിലാകുന്ന പ്രതികളുടെ എണ്ണം 5 ആയി.10 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളാണ് ഇവരില്‍ നിന്നും പിടികൂടിയത്. എംഡിഎംഎ കടത്താന്‍ ഉപയോഗിച്ച ആഡംബര വാഹനങ്ങളും പിടിച്ചെടുത്തിരുന്നു. 


പിടിയിലായ അസീസിന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ , പാലക്കാട്, എന്നിവിടങ്ങളില്‍ ലഹരിക്കടത്ത്, മോഷണം ഉള്‍പ്പെടെ 50 ഓളം കേസുകള്‍ ഉണ്ട്. ഇയാള്‍ ആന്ധ്രപ്രദേശില്‍ കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടികൂടി ജയിലില്‍ കിടന്നിട്ടുണ്ട്. കൂടാതെ 2 തവണ കാപ്പയിലും പിടിക്കപ്പെട്ടിട്ടുണ്ട്. 


പിടിയിലായ ഷമീറിന് കരിപ്പൂര്‍ നിലമ്പൂര്‍ സ്റ്റേഷനില്‍ അടിപിടി, ലഹരിയുമായി ബന്ധപ്പെട്ട കേസുകള്‍ തുടങ്ങിയവ നിലവില്‍ ഉണ്ട്. അനസ് മരട് സ്റ്റേഷനില്‍ 80 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ പ്രതിയാണ്. തായ്‌ലന്റില്‍ നിന്നും ഹൈബ്രിഡ് കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെ സുഹൈലിനെ ജയ്പൂരില്‍ വച്ച് കസ്റ്റംസ് പിടികൂടിയിരുന്നു. 


പ്രതികള്‍ ലഹരി വില്പനയിലൂടെ സമ്പാദിച്ച വാഹനങ്ങളും വസ്തു വകകളും കണ്ടുകെട്ടാനുള്ള നടപടികളും പുരോഗമിച്ചു വരികയാണ്. 

 

<iframe src="https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2FPrabhashakan%2Fvideos%2F2131907283904949%2F&show_text=false&width=560&t=0" width="560" height="314" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe>

Advertisment