ആശിര്‍ നന്ദയുടെ ആത്മഹത്യ.പൊലീസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി സംസ്ഥാന ബാലാവകാശ കമ്മീഷന്‍. പോലീസ് അന്വേഷണത്തിലെ കാലതാമസം സംശയാസ്പദം

ശ്രീകൃഷ്ണപുരത്തെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആശിര്‍ നന്ദയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി സംസ്ഥാന ബാലാവകാശ കമ്മീഷന്‍. സംഭവത്തില്‍ രണ്ട് മാസമായിട്ടും പ്രതികളെ ചേര്‍ക്കാത്തതിനെതിരെയാണ് കമ്മീഷന്‍ പൊലീസിനെതിരെ തിരിഞ്ഞത്.

New Update
ASHIRNANDHA

പാലക്കാട് : ശ്രീകൃഷ്ണപുരത്തെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആശിര്‍ നന്ദയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി സംസ്ഥാന ബാലാവകാശ കമ്മീഷന്‍. സംഭവത്തില്‍ രണ്ട് മാസമായിട്ടും പ്രതികളെ ചേര്‍ക്കാത്തതിനെതിരെയാണ് കമ്മീഷന്‍ പൊലീസിനെതിരെ തിരിഞ്ഞത്.


Advertisment

പോലീസ് അന്വേഷണത്തിലെ കാലതാമസം സംശയാസ്പദമാണെന്ന് ചൂണ്ടിക്കാട്ടി കമ്മീഷന്‍ സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മരണശേഷം രണ്ട് മാസം കഴിഞ്ഞിട്ടും വിദ്യാര്‍ത്ഥിയെ മാനസികമായി പീഡിപ്പിച്ച അധ്യാപകരെ എന്തുകൊണ്ട് പ്രതിചേര്‍ത്തില്ലെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചോദിക്കുന്നു.


സംഭവം നടന്ന ഉടന്‍ തന്നെ പോക്‌സോ നിയമപ്രകാരം കേസെടുക്കേണ്ടിയിരുന്നു എന്നും, എന്നാല്‍ പോലീസ് നിയമോപദേശം തേടുകയാണെന്ന വിശദീകരണം തൃപ്തികരമല്ലെന്നും ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് പ്രതികളെ കണ്ടെത്താന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു.


ശ്രീകൃഷ്ണപുരം സ്വദേശിയായ ആശിര്‍ നന്ദയെ ജൂണ്‍ 29-നാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പഠനത്തില്‍ പിന്നോട്ട് പോയതിന് അധ്യാപകര്‍ വഴക്ക് പറഞ്ഞതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.


Advertisment