ബാറില്‍ അടിച്ച് ഫിറ്റായി മുന്‍ സര്‍ക്കാര്‍ ജീവനക്കാരന്‍. ആഭരണങ്ങള്‍ നോട്ടമിട്ട് മോഷ്ടാക്കള്‍. ലിഫ്റ്റ് നല്‍കി മോഷണം, ഒടുവില്‍ അറസ്റ്റ്

ബാറില്‍ നിന്നും മദ്യപിച്ച് അവശനായ ഗൃഹനാഥനെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയി പണവും സ്വര്‍ണവും മൊബൈലും തട്ടിയെടുത്ത കേസിലെ പ്രതികളെ ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തു.

New Update
535353

തിരുവനന്തപുരം: ബാറില്‍ നിന്നും മദ്യപിച്ച് അവശനായ ഗൃഹനാഥനെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയി പണവും സ്വര്‍ണവും മൊബൈലും തട്ടിയെടുത്ത കേസിലെ പ്രതികളെ ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കഠിനംകുളം സ്വദേശികളായ ചന്ദ്രബാബു(66), ഫവാസ് (36) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കഴിഞ്ഞ 25 നായിരുന്നു സംഭവം. 


Advertisment

ആറ്റിങ്ങലിന് സമീപമുള്ള ബാറില്‍ നിന്നും മദ്യപിച്ചിരുന്ന റിട്ട. സര്‍ക്കാര്‍ ജീവനക്കാരനായ അവനവഞ്ചേരി സ്വദേശിയെ പ്രതികള്‍ നോട്ടമിടുകയും നടക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ വീട്ടില്‍ കൊണ്ടാക്കാമെന്നു പറഞ്ഞ് ബൈക്കില്‍ കയറ്റി കൊണ്ടുപോയാണ് കവര്‍ച്ച നടത്തിയത്. 



ചിറയിന്‍കീഴ് ഭാഗത്തെത്തിയ ബൈക്ക് ആളൊഴിഞ്ഞ പുരയിടത്തില്‍ നിര്‍ത്തിയ ശേഷം ഇയാളുടെ  കൈവിരലുകള്‍ ഒടിച്ച് കയ്യിലുണ്ടായിരുന്ന ചെയിന്‍, മോതിരം, മൊബൈല്‍ ഫോണ്‍, 4000 രൂപ എന്നിവ തട്ടിയെടുത്തതായാണ് പരാതി. തുടര്‍ന്ന് കൈകള്‍ കെട്ടിയിട്ട ശേഷം അക്രമികള്‍ കടന്നു കളയുകയായിരുന്നു. 


ഇതേസമയം അതുവഴിയെത്തിയ പഞ്ചായത്ത് അംഗമാണ് പരിക്കേറ്റ രാജനെ രക്ഷപ്പെടുത്തിയത്. ബാറിലും പരിസര പ്രദേശങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് രാജനെ തട്ടിക്കൊണ്ടുപോയ ബൈക്കിന്റെ നമ്പര്‍ കണ്ടെത്തിയ പൊലീസ് പ്രതികളെ തിരിച്ചറിയുകയായിരുന്നു. പിന്നീട് ഇവര്‍ ബീമാപ്പള്ളിക്ക് സമീപമുണ്ടെന്ന് വിവരം ലഭിച്ചതോടെ പൊലീസ് സ്ഥലത്തെത്തി ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.


ഇവര്‍ നിരവധി കേസുകളിലെ പ്രതികളാണെന്നും പൊലീസ് വിശദമാക്കിയത്.  ആറ്റിങ്ങല്‍ ഇന്‍സ്‌പെക്ടര്‍ ജി. ഗോപകുമാര്‍, എസ്‌ഐമാരായ എം.എസ് ജിഷ്ണു, പി.രാധാകൃഷ്ണന്‍ എഎസ്‌ഐ മാരായ ഉണ്ണിരാജ്, ശരത് കുമാര്‍, ഓഫീസര്‍മാരായ നിധിന്‍, അനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Advertisment