ഡൽഹി കാർ ബോംബ് സ്ഫോടനം; ബോംബ് നിർമാണത്തിനുപയോഗിച്ച യന്ത്രങ്ങളും മറ്റ് ഉപകരണങ്ങളും കണ്ടെത്തി, പിടിച്ചെടുത്തത് ഫരീദാബാദിലെ ടാക്സി ഡ്രൈവറുടെ വീട്ടിൽനിന്ന്

New Update
bomblast

ന്യൂഡൽഹി: ഡൽഹി ചാവേർ ആക്രമണക്കേസിൽ നിർണായക തെളിവുകൾ കണ്ടെത്തി അന്വേഷണഏജൻസി.  കൂട്ടുപ്രതിയും അൽ ഫലാഹ് സർവകലാശാലയിലെ ഡോക്ടറുമായ മുസമ്മിൽ ഷക്കീൽ ബോംബ് നിർമാണത്തിന് ഉപയോഗിച്ച ഫ്ളോർ മിൽ, മറ്റ് ഇലക്ട്രിക്കൽ ഉപകരണങ്ങളാണ് തുടങ്ങിയവയാണ് കണ്ടെത്തിയത്. 

Advertisment

ഹരിയാന ഫരീദാബാദിലെ ടാക്സി ഡ്രൈവറുടെ വീട്ടിൽനിന്നു കണ്ടെടുത്ത പൊടി മില്ലിന്‍റെയും ഇലക്ട്രിക്കൽ യന്ത്രങ്ങളുടെയും ചിത്രങ്ങൾ പുറത്തുവിട്ടു. ജമ്മു കാഷ്മീരിലെ പുൽവാമ സ്വദേശിയായ മുസമ്മിൽ, ടാക്സി ഡ്രൈവറുടെ മുറി വാടകയ്ക്കെടുത്തിരുന്നു. ഇവിടെ പൊടി മില്ല് സ്ഥാപിക്കുകയായിരുന്നു.

69120bfc80172-delhi-lal-qila-blast-latest-update-photo-pti-105950795-16x9

യൂറിയ മില്ലിൽവച്ച് പൊടിച്ചശേഷം ഇലക്ട്രിക്കൽ മെഷീൻ ഉപയോഗിച്ച് ശുദ്ധീകരിച്ച് രാസവസ്തുക്കൾ തയാറാക്കി സൂക്ഷിക്കുകയായിരുന്നു. വളരെക്കാലമായി യൂറിയയിൽനിന്ന് അമോണിയം നൈട്രേറ്റ് വേർതിരിക്കുന്നതിനും സ്ഫോടകവസ്തുക്കൾ തയാറാക്കുന്നതിനും മില്ലും മറ്റു ഉപകരണങ്ങളും ഉപയോഗിക്കുന്നുണ്ടെന്ന് ചോദ്യം ചെയ്യലിൽ മുസമ്മിൽ അന്വേഷണ ഉദ്യോഗസ്ഥരോടു സമ്മതിച്ചു. 

നാലു വർഷം മുമ്പ് തന്‍റെ  മകന്‍റെ ചികിത്സയ്ക്കായി അൽ ഫലാഹ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയപ്പോഴാണ് മുസമ്മിലുമായി കാണുന്നതെന്നും പിന്നീട് സുഹൃത്തുക്കളായി മാറുകയായിരുന്നുവെന്നും ടാക്സി ഡ്രൈവർ എൻ‌ഐ‌എയോട് പറഞ്ഞു.

691215f950259-delhi-bomb-blast-photo-pti-104227631-16x9

കേസിൽ മുസമ്മിൽ അൽഫലാഹ് സർവകലാശാലയിലെ ഇയാളുടെ രണ്ട് സഹപ്രവർത്തകരായ ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നിന്നുള്ള ഷഹീൻ സയീദ്, ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ നിന്നുള്ള അദീൽ അഹമ്മദ് റാത്തർ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുവരെ ആറു ഡോക്ടർമാർ പിടിയിലായിട്ടുണ്ട്.

അൽ ഫലാഹ്  "വൈറ്റ് കോളർ’ ഭീകരരുടെ താവളം
ഡൽഹി സ്ഫോടനത്തിനു പിന്നിലെ തീവ്രവാദികളുമായുള്ള ബന്ധം പുറത്തുവന്നതിനുശേഷം ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാല "വൈറ്റ് കോളർ’ ഭീകരവാദത്തിന്‍റെ പ്രധാനകേന്ദ്രമാണെന്നാണ് അന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

n4jpvim8_delhi-blast_625x300_11_November_25

അക്രഡിറ്റേഷൻ രേഖകളുടെ വ്യാജരേഖ ചമയ്ക്കലുമായി ബന്ധപ്പെട്ട കേസുകളിൽ ഡൽഹി പോലീസ് അൽ ഫലാഹ് സർവകലാശാലയ്ക്കെതിരേ രണ്ട് എഫ്ഐആറുകൾ അടുത്തിടെ ഫയൽ ചെയ്തതിരുന്നു. തുടർന്ന് സർവകലാശാല ചെയർമാനായ ജവാദ് അഹമ്മദ് സിദ്ദിഖിയെ തീവ്രവാദ ധനസഹായവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അറസ്റ്റ് ചെയ്തിരുന്നു.  അൽ ഫലാഹ് സർവകലാശാലയുടെ പ്രവർത്തനങ്ങൾ അന്വേഷിക്കാൻ ഫരീദാബാദ് പോലീസ് വെള്ളിയാഴ്ച പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. ഇവരുടെ അന്വേഷണം പുരോഗമിക്കുകയാണ്.

Advertisment